وَنَزَعْنَا مَا فِي صُدُورِهِمْ مِنْ غِلٍّ تَجْرِي مِنْ تَحْتِهِمُ الْأَنْهَارُ ۖ وَقَالُوا الْحَمْدُ لِلَّهِ الَّذِي هَدَانَا لِهَٰذَا وَمَا كُنَّا لِنَهْتَدِيَ لَوْلَا أَنْ هَدَانَا اللَّهُ ۖ لَقَدْ جَاءَتْ رُسُلُ رَبِّنَا بِالْحَقِّ ۖ وَنُودُوا أَنْ تِلْكُمُ الْجَنَّةُ أُورِثْتُمُوهَا بِمَا كُنْتُمْ تَعْمَلُونَ
അവരുടെ നെഞ്ചകങ്ങളിലുള്ള പരസ്പരവിദ്വേഷങ്ങളെ നാം നീക്കിക്കളയുന്നതും അവരുടെ താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതുമാണ്, അവര്‍ പറയുകയും ചെയ്യും: ഈ സ്വര്‍ഗം ലഭിക്കത്തക്കവിധം നമ്മെ മാര്‍ഗദര്‍ശനം ചെയ്ത അല്ലാഹുവിനാകുന്നു സര്‍വ്വസ്തുതിയും, അല്ലാഹു നമ്മെ മാര്‍ഗദര്‍ശനം ചെയ്തിട്ടുണ്ടായിരുന്നില്ലെങ്കില്‍ നാം മാര്‍ഗദര്‍ശനം ചെയ്യപ്പെട്ടവരാകുമായിരുന്നില്ലല്ലോ, നിശ്ചയം നമ്മുടെ നാഥന്‍റെ പ്രവാചകന്‍മാര്‍ സത്യം കൊണ്ടുവന്നവര്‍ തന്നെയായിരുന്നു, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായി ഈ സ്വര്‍ഗം നിങ്ങള്‍ അനന്തരാവകാശമായി എടുത്തുകൊള്ളുക എന്ന് വിളിച്ചുപറയപ്പെടുകയും ചെയ്യും.
അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെട്ട വിശ്വാസികള്‍ അവരുടെ ഹൃദയങ്ങളിലുള്ള പരസ്പര വിദ്വേഷങ്ങളെ അദ്ദിക്ര്‍ കൊണ്ട് നീക്കിക്കളഞ്ഞ് ഒറ്റ ശരീരമെന്നോണം ഐക്യപ്പെടേണ്ടതാണ്. 9: 71-72 സൂക്തങ്ങളില്‍, വിശ്വാസികളായ പുരുഷന്‍മാരും വിശ്വാസികളായ സ്ത്രീകളും പരസ്പരം മിത്രങ്ങളും സംരക്ഷകരുമാണ്, അവര്‍ നന്മകൊണ്ട് കല്‍പിക്കുന്നവരും തിന്മയെത്തൊട്ട് തടഞ്ഞുകൊണ്ടിരിക്കുന്നവരുമാണ്, അവര്‍ നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നവരും സകാത്ത് നല്‍കുന്നവരും അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും അനുസരിക്കുന്നവരുമാണ്, അക്കൂട്ടര്‍ക്ക് അല്ലാഹുവിന്‍റെ അനുഗ്രഹം ലഭിക്കുക തന്നെ ചെയ്യും, നിശ്ചയം അല്ലാഹു അജയ്യനായ യുക്തിജ്ഞാനിയാണ്. വിശ്വാസികളായ പുരുഷന്‍മാരോടും വിശ്വാസികളായ സ്ത്രീകളോടും അല്ലാഹു താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്, അവര്‍ അതില്‍ നിത്യവാസികളായിരിക്കും, ആ നിത്യാനുഗ്രഹസ്വര്‍ഗ്ഗപ്പൂന്തോപ്പുകളില്‍ അവര്‍ക്ക് പാവനമായ വസതികളുമുണ്ടായിരിക്കും, അതിനെല്ലാം പുറമെ അല്ലാഹുവില്‍ നിന്നുള്ള തൃപ്തിയും -അതാകുന്നു ഏറ്റവും വലുത്, അത് മാത്രമാകുന്നു മഹത്തായ വിജയം എന്ന് പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞുപോയ തലമുറയില്‍ പെട്ട 1000 ത്തില്‍ ഒന്നായ വിശ്വാസിക്കുവേണ്ടി 59: 10 ല്‍ പറഞ്ഞ പ്രകാരം 'ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പ് വിശ്വാസം കൊണ്ട് മുന്‍കടന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ; ഞങ്ങളുടെ ഹൃദയങ്ങളില്‍ നീ വിശ്വാസികളായവരുടെമേല് പകയും വെറുപ്പും ഉണ്ടാക്കരുതേ; ഞങ്ങളുടെ നാഥാ! നിശ്ചയം നീ കൃപാലുവായ കാരുണ്യവാന്‍ തന്നെയാണ്' എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരാണ് വിശ്വാസികള്‍. മനുഷ്യനെ ഭൂമിയില്‍ നാഥന്‍റെ പ്രതിനിധിയായി നിയോഗിച്ചതിന്‍റെ ലക്ഷ്യം നാലാം ഘട്ടമായ ഇവിടെ വെച്ച് ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗ്ഗം പണിയാനാണ് എന്ന ബോധത്തില്‍ ജീവിക്കുന്നവനാണ് വിശ്വാസി. നിഷ്പക്ഷവാനായ നാഥന്‍ ആരെയും സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് നാഥനെ പ്രതിനിധീകരിക്കുന്ന വിശ്വാസി, അദ്ദിക്റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായും എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായും ഉപയോഗപ്പെടുത്തുന്നതാണ്. 1: 1; 2: 62; 3: 136; 10: 35 വിശദീകരണം നോക്കുക.