( അന്നിസാഅ് ) 4 : 9

وَلْيَخْشَ الَّذِينَ لَوْ تَرَكُوا مِنْ خَلْفِهِمْ ذُرِّيَّةً ضِعَافًا خَافُوا عَلَيْهِمْ فَلْيَتَّقُوا اللَّهَ وَلْيَقُولُوا قَوْلًا سَدِيدًا

തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ മക്കളെ വിട്ടേച്ചുപോവുന്നത് ഭയപ്പെടുന്നതു പോലെ അവരുടെമേലും നിങ്ങള്‍ ഭയപ്പെടുക, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നേരെചൊവ്വെയുള്ള വാക്കുകള്‍ പറയുകയും ചെയ്യുവീ ന്‍.

യഥാര്‍ത്ഥത്തില്‍ ഭൂമിയിലുള്ളതിന്‍റെ അവകാശം മുഴുവനും പ്രപഞ്ചനാഥനായ അല്ലാഹുവിനാണ്. അനാഥകളെയും അഗതികളെയും പ്രാമാണിമാരെയുമെല്ലാം നിശ്ചയിക്കുന്നതും അവന്‍ തന്നെയാണ്. അതുകൊണ്ട് അനാഥകളും അഗതികളും ദരിദ്രരുമെല്ലാം സ്വത്ത് വിഹിതം വെക്കുമ്പോള്‍ സന്നിഹിതരാവുകയാണെങ്കില്‍ സ്വന്തം മക്കള്‍ക്കും ഈ അവസ്ഥ വരാമല്ലോ എന്ന ഉള്‍ഭയത്തോടെ സ്വന്തം മക്കളോടെന്നപോലെ അവരോടും ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ വര്‍ത്തിക്കേണ്ടതാണ്. അല്ലാതെ അവര്‍ വന്നതില്‍ വെറുപ്പ് പ്രകടിപ്പിക്കുകയോ അവരെ പഴിക്കുകയോ അരുത് എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. കൂടാതെ സമ്പത്ത് ധൂര്‍ത്തടിച്ച് ചെലവഴിക്കാതെ മക്കള്‍ക്ക് ജീ വിതം എളുപ്പമാകത്തക്കവിധവും 4: 85 ല്‍ വിവരിച്ച പ്രകാരം അവരുടെ സല്‍കര്‍മ്മങ്ങളുടെ ഒരു വിഹിതം തനിക്കും പരലോകത്ത് ലഭിക്കണമെന്ന ലക്ഷ്യത്തോടുകൂടിയും സമ്പത്ത് അനന്തരാവകാശമായി വിട്ടേച്ചുപോകണമെന്നും ഈ സൂക്തം പഠിപ്പിക്കുന്നുണ്ട്. എല്ലാം അല്ലാഹുവിന്‍റെ തൃപ്തിയായ അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ടായിരിക്കുകയും വേണം. എന്നാല്‍ അദ്ദിക്ര്‍ കൊണ്ട് 'ഞാനില്ല, എന്‍റേതില്ല' എന്ന നയത്തില്‍ നിലകൊള്ളുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ ഇത്തരം സൂക്തങ്ങളുടെയെല്ലാം കല്‍പനകള്‍ പാലിച്ച് നിലകൊള്ളുകയുള്ളൂ. 2: 266-267; 33: 70-71; 36: 12 വിശദീകരണം നോക്കുക.