( അത്ത്വൂര്‍ ) 52 : 21

وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُمْ بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُمْ مِنْ عَمَلِهِمْ مِنْ شَيْءٍ ۚ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ

വിശ്വാസികളായവരെയും വിശ്വാസം കൊണ്ട് അവരെ പിന്തുടര്‍ന്നിരുന്ന അവരു ടെ സന്തതി പരമ്പരകളെയും നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്, അവരുടെ പ്രവൃത്തികളില്‍ നിന്ന് യാതൊന്നും നാം അവര്‍ക്ക് പാഴാക്കിക്കളയുന്നതുമല്ല, എല്ലാ ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചതിന് പണയമാകുന്നു.

നിഷ്പക്ഷവാനായ അല്ലാഹു സ്വര്‍ഗത്തിലേക്കുള്ള ഏക വഴിയും നരകത്തിലേക്കു ള്ള വിവിധ വഴികളും അടങ്ങിയ അദ്ദിക്ര്‍ എല്ലാ മനുഷ്യരെയും പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസി കളും അവരുടെ സന്തതി പരമ്പരകളും അദ്ദിക്റിന്‍റെ വെളിച്ചത്തിലാണ് ഇവിടെ ചരിച്ചു കൊണ്ടിരിക്കുക. അവര്‍ക്ക് അനുകൂലമായി അവര്‍ വായിച്ച, തൊട്ട, കേട്ട ഗ്രന്ഥം സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നതാണ്. ആരാണോ അദ്ദി ക്ര്‍ ലഭിച്ചിട്ട് അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും നരകത്തിലേക്കുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിന്‍റെ ജീവിതരീതി നയിക്കുന്നത്, അവ ര്‍ക്ക് എതിരെ അവര്‍ കണ്ട, തൊട്ട, വായിച്ച സൂക്തങ്ങള്‍ സാക്ഷ്യം വഹിക്കുകയും വാദിക്കു കയും അവരെ നരകത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നതാണ്. 'എല്ലാ ഓരോ വ്യക്തി യും താന്‍ സമ്പാദിച്ചതിന് പണയമാകുന്നു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ സ്വര്‍ഗം അല്ലെങ്കില്‍ നരകം എല്ലാ ഓരോരുത്തരും ഇവിടെവെച്ച് സമ്പാദിക്കുന്നതാണ് എന്നാണ്. 2: 134, 286; 13: 23-24; 18: 107-108 വിശദീകരണം നോക്കുക.