( അത്ത്വൂര്‍ ) 52 : 26

قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ

അവര്‍ പറയും: നിശ്ചയം ഞങ്ങള്‍ മുമ്പ് ഞങ്ങളുടെ കുടുംബാംഗങ്ങളുടെ കാ ര്യത്തില്‍ ഉല്‍ക്കണ്ഠയുള്ളവരായിരുന്നു. 

അതായത് സ്വര്‍ഗവാസികള്‍ തങ്ങളുടെ ഉത്തരവാദിത്തം മനസ്സിലാക്കിക്കൊണ്ട് കുടുംബാംഗങ്ങളുടെ ജീവിതം അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ക്രമപ്പെടുത്താന്‍ അതീവ ജാഗ്ര തയുള്ളവരാണ്. ഐഹികലോകത്ത് അദ്ദിക്റിന് വിരുദ്ധമായി തങ്ങളുടെ കുടുംബാംഗ ങ്ങളെ നിഷിദ്ധം തീറ്റിയാല്‍ അവര്‍ നരകത്തില്‍ വേവിക്കപ്പെടുമല്ലോ എന്ന വേവലാതി യില്‍ പ്രയാസപ്പെട്ടുകൊണ്ട് ജീവിക്കുന്നവരായിരിക്കും എന്നാണ് പറയുന്നത്. അവര്‍ ഇ വിടെ എങ്ങിനെയെങ്കിലും സമ്പാദിക്കുകയോ ധൂര്‍ത്തടിച്ച് ജീവിക്കുകയോ ഇല്ല. 102: 8 ല്‍ പറഞ്ഞ പ്രകാരം എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും വിധിദിവസം ഉത്തരം പറയേണ്ടി വരും എന്ന ബോധത്തില്‍ അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ച് മാത്രമാണ് അവര്‍ ഇവിടെ ജീവിക്കുക. 25: 74; 39: 15, 74; 66: 6-7; 69: 24 വിശദീകരണം നോക്കുക.