( അല്‍ ഹശ്ര്‍ ) 59 : 12

لَئِنْ أُخْرِجُوا لَا يَخْرُجُونَ مَعَهُمْ وَلَئِنْ قُوتِلُوا لَا يَنْصُرُونَهُمْ وَلَئِنْ نَصَرُوهُمْ لَيُوَلُّنَّ الْأَدْبَارَ ثُمَّ لَا يُنْصَرُونَ

ഇനി അവര്‍ പുറത്താക്കപ്പെടുകയാണെങ്കില്‍ അവരോടൊപ്പം അവര്‍ പുറത്തു പോവുകയില്ല, അവര്‍ യുദ്ധത്തിന് വിധേയമാക്കപ്പെടുകയാണെങ്കില്‍ അവര്‍ അവരെ സഹായിക്കുകയുമില്ല, ഇനി അവര്‍ സഹായിക്കുകയാണെങ്കില്‍ തന്നെ അവര്‍ പുറം തിരിഞ്ഞ് ഓടുന്നതുമാണ്, പിന്നെ അവര്‍ സഹായിക്കപ്പെടുന്നവരാ വുകയുമില്ല.

 പുറത്താക്കപ്പെടുന്നവരെക്കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവാചകന്‍റെ കാലത്ത് മദീന യിലുണ്ടായിരുന്ന വേദക്കാരായ ജൂതരും അവരെ സഹായിക്കുന്നവരെക്കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവാചകന്‍റെ കൂടെയുണ്ടായിരുന്ന കപടവിശ്വാസികളുമാണ്. എന്നാല്‍ ഇന്ന് വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ യുദ്ധമില്ല. ഫുജ്ജാറുകളിലെ വിവിധ സംഘടനകളില്‍ പെട്ടവരാണ് ഇന്ന് പരസ്പരം പോരടിക്കുന്നവരും മേല്‍ക്കോയ്മ നടിക്കുന്നവ രും. അല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ട ഒറ്റപ്പെട്ട വിശ്വാസികള്‍ ഇന്ന് പിശാചിന്‍റെ സംഘത്തില്‍ പെട്ട ഫുജ്ജാറുകളോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുകയും മനുഷ്യരുടെ ഐക്യം സ്ഥാപിക്കുന്നതിനുള്ള ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ വ്യാപൃതരാവുകയുമാണ് വേ ണ്ടത്. 41: 34-35; 48: 29; 61: 14 വിശദീകരണം നോക്കുക.