قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
നീ പറയുക, ഞാന്‍ എന്‍റെ നാഥനെ മാത്രമേ വിളിച്ച് പ്രാര്‍ത്ഥിക്കുകയുള്ളൂ, ഞാന്‍ യാതൊന്നിനേയും അവനെക്കൊണ്ട് പങ്കുചേര്‍ക്കുന്നവനുമല്ല.
അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി തെരഞ്ഞെടുത്ത ആയിരത്തില്‍ ഒ ന്നായ വിശ്വാസികള്‍ മാത്രമേ അല്ലാഹുവിനെ പരിഗണിക്കേണ്ടവിധം പരിഗണിക്കുക യും അവനെ മാത്രം വിളിച്ചുപ്രാര്‍ത്ഥിക്കുകയും ഭയപ്പെടുകയുമുള്ളൂ. കാഫിറായ പിശാ ചിന്‍റെ സംഘത്തില്‍ പെട്ട തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും അല്ലാഹുവിന്‍റെ അധികാ രാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. ഏ കനായ അല്ലാഹുവിനെ ഇലാഹായും ഉടമയായും അംഗീകരിച്ചുകൊണ്ട് ഞാനില്ല, എന്‍റേതൊന്നുമില്ല എന്ന നയത്തില്‍ നിലകൊള്ളാന്‍ വേണ്ടിയാണ് ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് എന്നിരിക്കെ അതിന് വിരുദ്ധമായ ജീവിതം നയിക്കുന്ന അറബി ഖുര്‍ആന്‍ വായി ക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ക്കെതിരെ അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം എതിരായി സാക്ഷ്യം വഹിക്കുന്നതും വാദിക്കുന്നതും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതുമാണ്. അഥവാ നിഷ്പക്ഷവാനായ അല്ലാഹു ആരെയും നരകത്തിലേക്കോ സ്വര്‍ഗ്ഗത്തിലേക്കോ ആക്കുന്നില്ല. 10: 108; 12: 108; 69: 48-52 വിശദീകരണം നോക്കുക.