( അന്നബഅ് ) 78 : 3

الَّذِي هُمْ فِيهِ مُخْتَلِفُونَ

-അതിന്‍റെ കാര്യത്തിലാണ് അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നവരായത്. 

17: 13-14 ല്‍ പറഞ്ഞ ഓരോരുത്തരുടെയും പിരടിയിലുള്ള കര്‍മ്മരേഖ ഊരിയെടു ത്ത് ഓരോരുത്തര്‍ക്കും നല്‍കപ്പെട്ട് അവരവരെക്കൊണ്ടുതന്നെ വായിപ്പിച്ച് ഐഹിക ജീവിതം പൂര്‍ണമായി പ്രദര്‍ശിപ്പിച്ച് വിധികല്‍പിക്കുന്ന ദിനത്തെക്കുറിച്ചാണ് കപടവി ശ്വാസികളും കുഫ്ഫാറുകളുമടങ്ങിയ ഫുജ്ജാറുകള്‍ക്ക് സംശയമുള്ളത്. ത്രികാലജ്ഞാ നവും ഉറപ്പ് നല്‍കുന്ന സത്യവുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തതുകൊണ്ടാണത്. സത്യമായ അദ്ദിക്ര്‍ ത്രാസ്സായി ഉപയോഗിച്ചാണ് വിധിദിവസം തീരുമാനമുണ്ടാവുക എന്ന് 39: 69, 75 സൂക്തങ്ങളിലും; സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കുന്ന ദിനം ഫുജ്ജാറുകളായ മിഥ്യാവാദികള്‍ നഷ്ടപ്പെട്ടവരായിരിക്കുമെന്ന് 40: 78 ലും പറഞ്ഞിട്ടുണ്ട്. എല്ലാ ആയിരത്തിലും സ്വര്‍ഗത്തിലേക്കുള്ള ഒന്നായ വിശ്വാസികള്‍ ഭൂമിയിലെ അവരുടെ നി യോഗലക്ഷ്യം മനസ്സിലാക്കി അദ്ദിക്റിനെ ഇഹത്തില്‍ തന്നെ ത്രാസ്സായി ഉപയോഗപ്പെ ടുത്തി അവരുടെ മടക്കം സ്വര്‍ഗത്തിലേക്ക് തന്നെയാണ് എന്ന് ഉറപ്പ് വരുത്തുന്നതാണ്. 16: 64; 75: 14-15; 77: 41-44 വിശദീകരണം നോക്കുക.