( യൂനുസ് ) 10 : 89

قَالَ قَدْ أُجِيبَتْ دَعْوَتُكُمَا فَاسْتَقِيمَا وَلَا تَتَّبِعَانِّ سَبِيلَ الَّذِينَ لَا يَعْلَمُونَ

അവന്‍ പറഞ്ഞു: നിശ്ചയം നിങ്ങള്‍ രണ്ടുപേരുടെയും പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടിരിക്കുന്നു, അപ്പോള്‍ നിങ്ങള്‍ രണ്ടുപേരും സ്ഥൈര്യത്തോടെ ഉറച്ച് നിലകൊള്ളുവിന്‍, അറിവില്ലാത്തവരായവരുടെ മാര്‍ഗം നിങ്ങള്‍ രണ്ടുപേരും പി ന്തുടരാതിരിക്കുകയും ചെയ്യുവിന്‍!

6: 126, 153 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് അദ്ദിക്ര്‍ മാത്രമാണ് നേരെച്ചൊവ്വെയുള്ള പാതയും യഥാര്‍ത്ഥ ജ്ഞാനവും. ഇന്ന് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂ ടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് നേരെച്ചൊവ്വെയുള്ള പാതയില്‍ നി ന്നും വ്യതിചലിച്ച് 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുകയാണ് അറബി ഖുര്‍ആ ന്‍ വായിക്കുന്ന ഫുജ്ജാറുകള്‍.

വിശ്വാസി അദ്ദിക്റിനെ മാത്രം പിന്‍പറ്റുകയും അതിനെ മുറുകെപ്പിടിക്കേണ്ടവി ധം മുറുകെപ്പിടിക്കുകയും, എപ്പോഴും ആത്മാവുകൊണ്ട് 'ഉറപ്പ് നല്‍കുന്ന സത്യമായ അ ദ്ദിക്റില്‍ എന്‍റെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തേണമേ' എന്ന് പ്രാര്‍ത്ഥിക്കുന്നതുമാണ്. പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ത്രികാലജ്ഞാനിയായ നാഥന്‍റെ അറിവോടുകൂടിയാണെന്നും അതെല്ലാം അവന്‍റെ ത്രികാലജ്ഞാനമായ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്ന ബോധത്തിലുമാണ് അവന്‍ നിലകൊള്ളുക. അവന്‍ മതം, വംശം, ലിംഗം, നിറം, ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിച്ച് കാണുകയി ല്ല. 9: 31-33 ല്‍ വിവരിച്ച പ്രകാരം അവന്‍ ലോകരില്‍ അദ്ദിക്ര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്, ഫുജ്ജാറുകള്‍ അത് തടയാന്‍ ശ്രമിച്ചാലും ശരി. 3: 200; 9: 71-72; 10: 62-65 വിശദീകരണം നോക്കുക.