( യൂസുഫ് ) 12 : 76

فَبَدَأَ بِأَوْعِيَتِهِمْ قَبْلَ وِعَاءِ أَخِيهِ ثُمَّ اسْتَخْرَجَهَا مِنْ وِعَاءِ أَخِيهِ ۚ كَذَٰلِكَ كِدْنَا لِيُوسُفَ ۖ مَا كَانَ لِيَأْخُذَ أَخَاهُ فِي دِينِ الْمَلِكِ إِلَّا أَنْ يَشَاءَ اللَّهُ ۚ نَرْفَعُ دَرَجَاتٍ مَنْ نَشَاءُ ۗ وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ

അങ്ങനെ യൂസുഫ് തന്‍റെ സഹോദരന്‍റെ ഭാണ്ഡം പരിശോധിക്കുന്നതിനുമുമ്പ് അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിച്ചു തുടങ്ങി, പിന്നെ തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തില്‍ നിന്ന് അത് പുറത്തെടുക്കുകയും ചെയ്തു, അപ്രകാരം നാം യൂസുഫിനുവേണ്ടി തന്ത്രം ഒരുക്കി, അങ്ങനെ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലായിരുന്നെങ്കില്‍ രാജാവിന്‍റെ ദീനില്‍-മിസ്റിലെ രാജകീയ നിയമം അനുസരിച്ച്-ത ന്‍റെ സഹോദരനെ പിടിച്ചുവെക്കാന്‍ യൂസുഫിന് സാധിക്കുമായിരുന്നില്ല, ഇ ങ്ങനെ നാം ഉദ്ദേശിക്കുന്നവര്‍ക്ക് ഉയര്‍ന്ന പദവികള്‍ നല്‍കുന്നു, എല്ലാഓരോ അറിവുള്ളവരുടെ മുകളിലും എല്ലാം അറിയുന്ന ഒരു സര്‍വ്വജ്ഞനുണ്ട്.

6: 52 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ നാഥനില്‍ നിന്നുള്ള ത്രികാല ജ്ഞാനമാണ് അദ്ദിക്ര്‍. എന്നാല്‍ 6: 115-116 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ഊ ഹങ്ങളല്ലാതെ പിന്‍പറ്റാത്തവരും നിഗമനങ്ങളല്ലാതെ വെച്ചുപുലര്‍ത്താത്തവരുമാണ്. 3: 140-142; 9: 67-68 വിശദീകരണം നോക്കുക.