( അത്തൗബ ) 9 : 67

الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُمْ مِنْ بَعْضٍ ۚ يَأْمُرُونَ بِالْمُنْكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا اللَّهَ فَنَسِيَهُمْ ۗ إِنَّ الْمُنَافِقِينَ هُمُ الْفَاسِقُونَ

കപടവിശ്വാസികളായ പുരുഷന്‍മാരും കപടവിശ്വാസികളായ സ്ത്രീകളും ഒരേ വര്‍ഗ്ഗത്തില്‍ പെട്ടവരാണ്, അവര്‍ തിന്മകൊണ്ട് കല്‍പിക്കുന്നവരും നന്മയെ ത്തൊട്ട് തടഞ്ഞുകൊണ്ടിരിക്കുന്നവരുമാണ്, അവര്‍ അവരുടെ കൈകള്‍ ചുരുട്ടു ന്നവരും അല്ലാഹുവിനെ മറന്നവരും അപ്പോള്‍ അവന്‍ അവരെ മറന്നവരുമാ ണ്; നിശ്ചയം കപടവിശ്വാസികള്‍, അവര്‍ തന്നെയാണ് തെമ്മാടികള്‍.

നന്മയുടെ ഒരു അംശം പോലുമില്ലാത്ത കപടവിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും വിചാരണയില്ലാതെ നരകത്തില്‍ പോകുന്നവരും മറ്റുള്ളവരെ ആ നരക ത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകുന്നവരുമാണ്. അതിനുവേണ്ടി എത്ര നീചമായ പ്രവൃത്തികള്‍ക്കും അവര്‍ കൂട്ട് നില്‍ക്കുന്നതുമാണ്. നന്മ അദ്ദിക്റിന്‍റെ കല്‍പനകളും തി ന്മ അദ്ദിക്റിന്‍റെ വിരോധങ്ങളുമാണ്. സ്വര്‍ഗ്ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളും അടങ്ങിയ അദ്ദിക്ര്‍ പഠിപ്പിക്കാത്തതുകൊണ്ട് 3: 10 ല്‍ വിവരിച്ച പ്രകാരം നരകത്തിന്‍റെ വിറകുകളായിത്തീരേണ്ടവരാണ് അവര്‍. അദ്ദിക്ര്‍ പഠിക്കുന്നവരെക്കൂടി അതില്‍ നിന്ന് തടയുന്നതിനുവേണ്ടി എല്ലാ ഗൂഢതന്ത്രങ്ങളും മെനയുന്നതും അതിനുവേണ്ടി 3: 78; 4: 46 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥന്‍റെ സൂക്തങ്ങളെ മൂടിവെച്ചുകൊണ്ടും വളച്ചൊടിച്ചുകൊണ്ടും വ്യാഖ്യാനിക്കുന്നതുമാണ്. സമാധാന ഭംഗമുണ്ടാക്കുന്നതും രക്തം ചിന്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആരെങ്കിലും മുതിരുകയാണെങ്കില്‍ അവരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ അവര്‍ മൗനം ദീക്ഷിക്കുകയും ഒ ന്നും കണ്ടില്ലാ അറിഞ്ഞില്ലാ എന്ന നയത്തില്‍ പെരുമാറുകയും ചെയ്യും. ആ തിന്മ നട ന്നുകഴിഞ്ഞശേഷം അതിനെ പ്രോത്സാഹിപ്പിക്കും വിധം ന്യായീകരിച്ചുകൊണ്ട് എഴുതു കയും അത്തരം തിന്മകളെ ഇല്ലാതാക്കാനുള്ള ഏകമാര്‍ഗമായ അദ്ദിക്റിനോട് മാലിന്യ മെന്ന നിലക്ക് പെരുമാറുകയും ചെയ്യും. തിന്മകള്‍ ഇല്ലാതാക്കാനുള്ള ആയുധമായി അ ദ്ദിക്റിനെ ഉപയോഗപ്പെടുത്താതെ അത് ഉപയോഗപ്പെടുത്തണമെന്ന് പറയുന്ന വിശ്വാസികളോടാണ് കപടവിശ്വാസികള്‍ക്ക് ഏറ്റവും വലിയ വിരോധവും ശത്രുതയും-എന്നല്ലാതെ ആ കുറ്റം പ്രവര്‍ത്തിച്ചവരോടല്ല.

2: 79 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികള്‍ 29 കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ പുസ്തകങ്ങളാണ് പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. അവര്‍ നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റിനെക്കുറിച്ചോ അതിന്‍റെ 40 പേരുകളെക്കുറിച്ചോ സംസാരിക്കുകയില്ല. ആത്മാവില്ലാത്ത, അല്ലാഹു കൊന്നുകളഞ്ഞ ഇക്കൂട്ടര്‍ 3: 70 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. 3: 196-197 ല്‍ വിവരിച്ച പ്രകാരം ഇത്തരം ഭ്രാ ന്തന്മാര്‍ അനുഗ്രഹമായ അദ്ദിക്റിനെ നിഷേധമായി മാറ്റിമറിച്ച് തങ്ങളുടെ അനുയായികള്‍ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം ഹലാലാക്കിയവരാണ്. വായ പൊളിച്ചാല്‍ കളവുമാത്രം പറയുന്ന ഇക്കൂട്ടര്‍ 3: 7-10 ല്‍ വിവരിച്ച പ്രകാരം നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചതിന് വിരുദ്ധമായി അറബി ഖുര്‍ആന്‍ ആശയമില്ലാതെ വായിച്ചാലും പുണ്യം ല ഭിക്കുമെന്ന് അനുയായികളെ പഠിപ്പിക്കുന്നവരാണ്. 2: 286; 3: 136, 181-182; 7: 43; 9: 80-82 സൂക്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത, ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികള്‍ 'നരകവും സ്വര്‍ഗവുമെല്ലാം അല്ലാഹു ന ല്‍കുന്നതാണ്, എന്നല്ലാതെ നമുക്കതില്‍ ഒന്നും ചെയ്യാനില്ല' എന്നാണ് അവരുടെ പ്രജ്ഞയറ്റ അനുയായികളെ പഠിപ്പിക്കുക.

തെറ്റുകുറ്റങ്ങളില്‍ നിന്ന് മനുഷ്യരെ അകറ്റിനിര്‍ത്താന്‍ ഉതകുന്ന, ഓരോ മനുഷ്യ ന്‍റെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-31; 58: 6; 78: 29-30 സൂക്തങ്ങളില്‍ പറഞ്ഞ കര്‍മരേഖയെക്കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കാത്തതിനാല്‍ സ്വന്തം തെറ്റുകുറ്റങ്ങള്‍ക്കൊപ്പം 20: 99-100 ല്‍ വിവരിച്ച പ്രകാരം ജനങ്ങള്‍ തെറ്റുകുറ്റങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ പാപഭാരത്തില്‍ നിന്നുള്ള ഒരു വിഹിതം കൂടി വഹിച്ച് ഇക്കൂട്ടര്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകേണ്ടവരാണ്. 82: 14; 83: 7 സൂക്തങ്ങളില്‍ പറഞ്ഞ ഫുജ്ജാറുകളില്‍ കപടവിശ്വാസികളും അവരുടെ അനുയായിക ളും ഉള്‍പ്പെടുന്നതാണ്. അവരില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44; 25: 34, 65- 66; 48: 6; 98: 6 സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരായ മുശ്രിക്കുകളും സംസാര വൈഭവം ഉണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് ജനങ്ങളോട് പറയാന്‍ തയ്യാറാകാത്ത ഊമരായ കപടവിശ്വാസിക ളും 8: 22 ല്‍ പറഞ്ഞ പ്രകാരം ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റ വും ദുഷിച്ചവരാണ്. മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന ഈ ദുഷ്ടജീവിക ള്‍ ഈസാ രണ്ടാമതുവന്നാല്‍ വധിക്കപ്പെട്ടുകൊണ്ട് 9: 5, 123 സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുന്നതാണ്.

'കപടവിശ്വാസികള്‍, അവര്‍ തന്നെയാണ് തെമ്മാടികള്‍' എന്ന് പറയുന്ന ഏക സൂക്തമാണിത്. നിശ്ചയം തെമ്മാടികളായ ഒരു ജനതയെ അല്ലാഹു സന്‍മാര്‍ഗത്തിലേ ക്ക് നയിക്കുകയില്ലെന്ന് 63: 6 ലും, അല്ലാഹുവിനെ മറന്നവര്‍ അവരവരെ മറന്നവരാണെ ന്നും അക്കൂട്ടര്‍ തന്നെയാണ് തെമ്മാടികളെന്നും 59: 19 ലും പറഞ്ഞിട്ടുണ്ട്. 2: 99, 174-176; 3: 86-91; 5: 67 വിശദീകരണം നോക്കുക.