( അർറഅദ് ) 13 : 36

وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَفْرَحُونَ بِمَا أُنْزِلَ إِلَيْكَ ۖ وَمِنَ الْأَحْزَابِ مَنْ يُنْكِرُ بَعْضَهُ ۚ قُلْ إِنَّمَا أُمِرْتُ أَنْ أَعْبُدَ اللَّهَ وَلَا أُشْرِكَ بِهِ ۚ إِلَيْهِ أَدْعُو وَإِلَيْهِ مَآبِ

നാം ഗ്രന്ഥം നല്‍കിയ ഒരു വിഭാഗമോ, അവര്‍ നിന്നിലേക്ക് അവതരിപ്പിക്കപ്പെ ട്ടതുകൊണ്ട് ആഹ്ലാദിക്കുന്നവരാകുന്നു, സംഘങ്ങളില്‍ നിന്നുള്ള ചിലര്‍ അ തിന്‍റെ ചിലതിനോട് വിരോധം വെക്കുന്നവരായുമുണ്ട്; നീ പറയുക: നിശ്ച യം ഞാന്‍ അല്ലാഹുവിനെ സേവിക്കുന്നവനാകാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു, അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കാനും, അവനിലേക്കാണ് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്, അവനിലേക്കാണ് എന്‍റെ മടക്കവും.

പൂര്‍വ്വികഗ്രന്ഥങ്ങളുടെ ആശയം പിന്‍പറ്റുന്നവര്‍ പ്രവാചകന് അവതരിപ്പിക്കപ്പെട്ട അദ്ദിക്റില്‍ ആഹ്ലാദം കൊള്ളുന്നവരാണ്. എന്നാല്‍ അതില്‍ അവരുടെ വ്യതിചലനത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതിനോട് വിരോധം വെക്കുന്നവര്‍ അവരിലുണ്ട്. ഇന്ന്, അദ്ദിക്ര്‍ പിന്‍പറ്റി 58: 22 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെടാതെ ഗ്രന്ഥ ത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ മാത്രമെടുത്ത് വിവിധ സംഘടനകളായിപ്പിരിഞ്ഞ് അല്ലാ ഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന ഫുജ്ജാറുകളാണ് 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘക്കാര്‍. അവര്‍ ജനങ്ങളെ വിളിക്കുന്നത് അവരവരുടെ സംഘടനകളി ലേക്കും അതുവഴി നരകക്കുണ്ഠത്തിലേക്കുമാണ്. എന്നാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ, അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന വിശ്വാസി അദ്ദിക്ര്‍ സ മര്‍പ്പിക്കുന്ന അല്ലാഹുവിലേക്കും അതുവഴി സ്വര്‍ഗത്തിലേക്കുമാണ് ജനങ്ങളെ വിളിക്കുക. 3: 199; 10: 104-106; 11: 17, 62 വിശദീകരണം നോക്കുക.