( അൽ കഹ്ഫ് ) 18 : 94

قَالُوا يَا ذَا الْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰ أَنْ تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا

അവര്‍ പറഞ്ഞു: ഓ; ദുല്‍ഖര്‍നൈന്‍, നിശ്ചയം യഅ്ജൂജ്-മഅ്ജൂജ് വിഭാഗ ങ്ങള്‍ ഭൂമിയില്‍ നാശമുണ്ടാക്കുന്നവര്‍ തന്നെയാകുന്നു, അപ്പോള്‍ ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഒരു മതില്‍ക്കെട്ട് ഉണ്ടാക്കിത്തരുന്നതിനുവേണ്ടി ഞങ്ങള്‍ നിങ്ങള്‍ക്ക് കപ്പം തന്ന് കൊള്ളട്ടെയോ?

ക്രൂരന്മാരും നാശകാരികളുമായ ആളുകളായിരുന്നു യഅ്ജൂജ്-മഅ്ജൂജ്. അവര്‍ ക്കിടയില്‍ ജീവിച്ചിരുന്ന ജനതയാണ് ദുല്‍ഖര്‍നൈനിയോട് രണ്ട് മലകള്‍ക്കിടയില്‍ മതില്‍ കെട്ടി അവരെ പ്രതിരോധിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുന്നത്. യഅ്ജൂജ്- മ അ്ജൂജുകളെക്കുറിച്ച് 21: 96 ലും പരാമര്‍ശിച്ചിട്ടുണ്ട്. 4: 158-159 ല്‍ വിവരിച്ച പ്രകാരം ഈ സാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിച്ചതിനുശേഷം മനുഷ്യരെ ഒറ്റ സമുദായമായി കണ്ടുകൊണ്ട് മക്ക കേന്ദ്രീകരിച്ച് ലോകം ഭരിക്കുന്നതാണ്. 7 കൊല്ലത്തെ ഭരണശേഷം ഈസാ മരണപ്പെടുന്നതും മദീനയില്‍ പ്രവാചകന്‍ മുഹമ്മദിന്‍റെ ഖബറിനടുത്തുള്ള ഖ ബറില്‍ മറവ് ചെയ്യപ്പെടുന്നതുമാണ്. ശേഷം 6: 158-159 ല്‍ വിവരിച്ച പ്രകാരം അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട 10 അടയാളങ്ങളില്‍ ഒന്നായ യഅ്ജൂജ്-മഅ്ജൂജ് വീണ്ടും പുറപ്പെടുന്നതാണ്. 17: 104 വിശദീകരണം നോക്കുക.