( അമ്പിയാഅ് ) 21 : 101

إِنَّ الَّذِينَ سَبَقَتْ لَهُمْ مِنَّا الْحُسْنَىٰ أُولَٰئِكَ عَنْهَا مُبْعَدُونَ

നിശ്ചയം നമ്മില്‍ നിന്നുള്ള ഏറ്റവും നല്ലതിലേക്ക് മുന്‍കടന്നവരാരോ അക്കൂട്ടര്‍ അതിനെത്തൊട്ട് അകറ്റപ്പെടുന്നവരാകുന്നു.

ഏറ്റവും നല്ലത് എന്നത് അദ്ദിക്റിന്‍റെ നാല്‍പത് പേരുകളില്‍ ഒന്നാണ്. 92: 6-7 ല്‍, ഏറ്റവും നല്ലതിനെ സത്യപ്പെടുത്തുന്നവര്‍ക്ക് എല്ലാകാര്യങ്ങളും എളുപ്പമാക്കിക്കൊടുക്കു മെന്നും; 92: 9-10 ല്‍, ഏറ്റവും നല്ലതിനെ തള്ളിപ്പറയുന്നവര്‍ക്ക് എല്ലാകാര്യങ്ങളും ബുദ്ധി മുട്ടാക്കിക്കൊടുക്കുമെന്നും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ എല്ലാവിധ ആപത്ത്-വിപത്തുകളെ ത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരി ചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തി സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്നവരെ നര കം കാണിക്കുകയില്ലതന്നെ. എന്നാല്‍ വിചാരണക്ക് ശേഷം സ്വര്‍ഗത്തിലേക്ക് നയിക്ക പ്പെടുന്നവരെ നരകക്കുണഠത്തിന് ചുറ്റും കൊണ്ടുവന്ന് അത് കാണിച്ച് കൊടുത്തതിന് ശേഷം മാത്രമാണ് സ്വര്‍ഗ്ഗത്തിലേക്ക് അയക്കുക. 10: 26; 19: 68-72; 35: 32 വിശദീകരണം നോക്കുക.