( അല്‍ ഹജ്ജ് ) 22 : 15

مَنْ كَانَ يَظُنُّ أَنْ لَنْ يَنْصُرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ فَلْيَمْدُدْ بِسَبَبٍ إِلَى السَّمَاءِ ثُمَّ لْيَقْطَعْ فَلْيَنْظُرْ هَلْ يُذْهِبَنَّ كَيْدُهُ مَا يَغِيظُ

ആരാണോ ഇഹത്തിലും പരത്തിലും അല്ലാഹു അവനെ സഹായിക്കുകയില്ല എന്ന് കരുതുന്നത്, അപ്പോള്‍ അവന്‍ ആകാശത്തിലേക്ക് ഒരു കയര്‍കെട്ടി കയറി പ്പോകാന്‍ ശ്രമിക്കുകയും, പിന്നെ അത് മുറിച്ചുകളയുകയും ചെയ്യട്ടെ, അങ്ങനെ അവന്‍റെ തന്ത്രം തന്‍റെ രോഷത്തെ നീക്കികളയുമോ എന്ന് നോക്കട്ടെ.

അല്ലാഹു പ്രവാചകനെ ഇഹത്തിലും പരത്തിലും സഹായിക്കുകയില്ല എന്ന് കരു തുന്നവര്‍ അവരുടെ എല്ലാ തന്ത്രങ്ങളും പ്രയോഗിച്ച് പ്രവാചകനെ നശിപ്പിക്കാന്‍ ശ്രമി ക്കട്ടെ, അതിന്‍റെ ഭാഗമായി കയര്‍കെട്ടി ആകാശത്തേക്ക് കയറിച്ചെന്ന് പ്രവാചകന് ആ കാശത്തുനിന്ന് ലഭിക്കുന്ന ദിവ്യസന്ദേശമായ അദ്ദിക്റാകുന്ന പാശത്തെ വെട്ടിമുറിക്കു കയും അവന്‍റെ രോഷം ശമിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യട്ടെ. അല്ലാഹുവിനോടും പ്ര വാചകനോടും യഥാര്‍ത്ഥ വിശ്വാസികളോടും ശത്രുത പുലര്‍ത്തുന്ന കപടവിശ്വാസിക ളോടും, പ്രവാചകന് എന്തുകൊണ്ട് അല്ലാഹുവിന്‍റെ സഹായം അപ്പപ്പോള്‍ കിട്ടുന്നില്ല എ ന്ന് കരുതുന്ന അര്‍ദ്ധവിശ്വാസികളോടുമാണ് പ്രസ്തുത വെല്ലുവിളി. 

സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടിപ്പോകാത്ത പാശമായ അ ദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ആരാണോ അതിനെ മുറുകെപ്പിടിച്ചത്, അത് അ വനെ 5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങ ളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്നതാണ്. 3: 119; 4: 63; 6: 35 വിശ ദീകരണം നോക്കുക.