( ആലിഇംറാന്‍ ) 3 : 92

لَنْ تَنَالُوا الْبِرَّ حَتَّىٰ تُنْفِقُوا مِمَّا تُحِبُّونَ ۚ وَمَا تُنْفِقُوا مِنْ شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ

നിങ്ങള്‍ക്ക് എന്താണോ ഇഷ്ടമുള്ളത് അത് ചെലവഴിക്കുന്നതുവരെ നിങ്ങള്‍ ഒരിക്കലും പുണ്യം എത്തിക്കുകയില്ല തന്നെ, നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാ ലും അപ്പോള്‍ നിശ്ചയം അല്ലാഹു അത് അറിയുന്നവനാണ്.

അവരവര്‍ക്ക് ഇഷ്ടമുള്ളതായിരിക്കണം മറ്റുള്ളവര്‍ക്ക് നല്‍കേണ്ടത്. അതാകട്ടെ അല്ലാഹുവിന്‍റെ തൃപ്തിയിലായിരിക്കണം. അഥവാ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ നല്‍കു ന്നതുവരെ ഒരാളും വിശ്വാസിയാകുന്നില്ല. വിശ്വാസികള്‍ക്കല്ലാതെ പ്രാര്‍ത്ഥനക്ക് ഉത്ത രം ലഭിക്കുകയോ അവരില്‍ നിന്നല്ലാതെ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല. വിശ്വാ സികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കാരുണ്യമായ അദ്ദിക്റാണ്. അത് അവര്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കും. അതുതന്നെയാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഗ്രന്ഥം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് എന്നും, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വന്തം സ ഹോദരന് നല്‍കുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല എന്നും പ്രപ ഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെ പൊരുള്‍. ഇന്ന് അദ്ദിക്ര്‍ പഠിക്കുകയും അത് ജാതി- മത-ലിംഗ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യാ തെ ഒരാളും വിശ്വാസിയാവുകയോ ഒരു കര്‍മ്മവും സ്വീകരിക്കപ്പെടുകയോ ഇല്ല. വന്ന പ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ അല്ലാഹു നല്‍ കിയ എല്ലാ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്‍റെ വെളിച്ചത്തി ല്‍ ചെലവഴിച്ച് സ്വര്‍ഗം നേടലായിരിക്കണം ജീവിതലക്ഷ്യം.

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 3: 7 ല്‍ വിശദീകരിച്ച പ്രകാരം ഫാജിറുകളും കാഫിറുകളുമായി ഗ്രന്ഥം വായിക്കുന്നവരാണ്. 3: 10 ന്‍റെ വിശദീകരണത്തില്‍ കാഫിറുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇവര്‍ തന്നെയാണ് മനുഷ്യരില്‍ നിന്ന് നരകക്കുണ്ഠത്തിലെ ഏഴ് കവാടങ്ങളിലേക്കും നിജപ്പെടുത്തപ്പെട്ടവര്‍ എന്ന് 15: 43-44 ല്‍ പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇക്കൂട്ടരെ മനുഷ്യരായിപ്പോലും പ്രപഞ്ചനാഥന്‍ പരിഗണിച്ചിട്ടില്ല. 2: 177, 186, 267; 9: 53-55; 98: 6-7 വിശദീകരണം നോക്കുക.