( ഫാത്വിര്‍ ) 35 : 41

إِنَّ اللَّهَ يُمْسِكُ السَّمَاوَاتِ وَالْأَرْضَ أَنْ تَزُولَا ۚ وَلَئِنْ زَالَتَا إِنْ أَمْسَكَهُمَا مِنْ أَحَدٍ مِنْ بَعْدِهِ ۚ إِنَّهُ كَانَ حَلِيمًا غَفُورًا

നിശ്ചയം, അല്ലാഹുവാണ് ആകാശങ്ങളെയും ഭൂമിയെയും യഥാര്‍ത്ഥ സ്ഥാനത്ത് പിടിച്ചുനിര്‍ത്തുന്നത്, അവരണ്ടും നീങ്ങിപ്പോവുകയാണെങ്കില്‍ അവനുശേഷം ഒരാളും അവയെ പിടിച്ച് നിര്‍ത്തുന്നവനായിട്ടില്ലതന്നെ, നിശ്ചയം അവന്‍ സ ഹനശീലനായ ഏറെപ്പൊറുക്കുന്നവന്‍ തന്നെയായിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ആകാശ-ഭൂമികളെ അതിന്‍റെ യഥാര്‍ത്ഥ സ്ഥാനത്ത് പിടിച്ചുനിര്‍ ത്തുന്നത് നിഷ്പക്ഷവാനായ അല്ലാഹുവല്ല, മറിച്ച് അവന്‍റെ പ്രതിനിധികളായി അദ്ദിക്റി നെ സത്യപ്പെടുത്തിക്കൊണ്ട് ഭൂമിയില്‍ ജീവിക്കുന്ന വിശ്വാസികള്‍ മുഖേനയാണ് അവയെ പിടിച്ചുനിര്‍ത്തുന്നത്. ഇന്ന് 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യമായ 'അദ്ദിക്ര്‍' എന്ന ഗ്രന്ഥത്തെ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാന ത്തുമായി ഉപയോഗപ്പെടുത്തുകയും മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനും രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കാനും ലക്ഷ്യം വെച്ചുകൊണ്ട് ലോകരിലേക്ക്, പ്രത്യേകിച്ച് പ്രവാചക ന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സൗരാഷ്ട്രര്‍ തുടങ്ങിയവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന വിചാരണയില്ലാതെ സ്വര്‍ഗത്തി ലേക്ക് മുന്‍കടക്കുന്നവനാലാണ് അത്. 22: 65; 30: 25, 41; 35: 32 വിശദീകരണം നോക്കുക.