قُلْ أَرَأَيْتُمْ شُرَكَاءَكُمُ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ أَمْ لَهُمْ شِرْكٌ فِي السَّمَاوَاتِ أَمْ آتَيْنَاهُمْ كِتَابًا فَهُمْ عَلَىٰ بَيِّنَتٍ مِنْهُ ۚ بَلْ إِنْ يَعِدُ الظَّالِمُونَ بَعْضُهُمْ بَعْضًا إِلَّا غُرُورًا
നീ ചോദിക്കുക: അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിച്ചുകൊ ണ്ടിരിക്കുന്ന നിങ്ങളുടെ പങ്കാളികളെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭൂമി യില്‍ എന്തൊന്നാണ് അവര്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണി ച്ചുതരിക; അതല്ല, ആകാശങ്ങളില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ; അതല്ല, നാം അവര്‍ക്ക് വല്ലഗ്രന്ഥവും നല്‍കിയിട്ട് അവര്‍ അതില്‍ നിന്നുള്ള തെളിവിലാണ് നിലകൊള്ളുന്നത് എന്നുണ്ടോ? അല്ല, ഈ അക്രമികള്‍ പരസ്പരം വഞ്ചനയ ല്ലാതെ വാഗ്ദത്തം ചെയ്യുന്നില്ല.
'അല്ലാഹ്' എന്ന് വിളിക്കാന്‍ അറിഞ്ഞിട്ട് അവനിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി ശുപാര്‍ശക്കാരെയും ഇടയാളന്മാരെയും വിളിച്ചുപ്രാര്‍ത്ഥിക്കുന്ന ഫുജ്ജാറുകളോട്, നി ങ്ങളുടെ പങ്കാളികള്‍ ഭൂമിയിലോ ആകാശങ്ങളിലോ എന്തൊന്നാണ് സൃഷ്ടിച്ചിട്ടുള്ളതെ ന്ന് ചോദിക്കാനാണ് ഇന്ന് വിശ്വാസികളോട് ആവശ്യപ്പെടുന്നത്. 25: 18 ല്‍ അദ്ദിക്റിനെ വിസ്മരിച്ച് ജീവിച്ചുകൊണ്ടിരിക്കുന്ന കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട അക്രമികളാ യ ഇവരിലെ നേതാക്കളും അനുയായികളും ഗ്രന്ഥത്തില്‍ നിന്ന് യാതൊരു തെളിവുമി ല്ലാതെ പരസ്പരം വഞ്ചന മാത്രം വാഗ്ദത്തം ചെയ്തുകൊണ്ടിരിക്കുന്നവരും ഊഹങ്ങ ള്‍ പിന്‍പറ്റുന്നവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഇവര്‍ രണ്ടുകൂട്ട രും തമ്മില്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും കുറ്റപ്പെടുത്തുക യും പഴിക്കുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 6: 21-24, 115-116; 25: 27-31; 32: 22 വിശദീകരണം നോക്കുക.