وَأَقْسَمُوا بِاللَّهِ جَهْدَ أَيْمَانِهِمْ لَئِنْ جَاءَهُمْ نَذِيرٌ لَيَكُونُنَّ أَهْدَىٰ مِنْ إِحْدَى الْأُمَمِ ۖ فَلَمَّا جَاءَهُمْ نَذِيرٌ مَا زَادَهُمْ إِلَّا نُفُورًا
അവരുടെ പ്രതിജ്ഞകള്‍ ഉറപ്പിക്കുന്നതിന് വേണ്ടി അല്ലാഹുവിനെക്കൊണ്ട് അവര്‍ ആണയിട്ട് പറയുകയും ചെയ്യുന്നു: അവര്‍ക്ക് ഒരു മുന്നറിയിപ്പുകാരന്‍ വരികയാണെങ്കില്‍ മറ്റേതൊരു സമുദായത്തേക്കാളും അവര്‍ സന്മാര്‍ഗം സ്വീ കരിക്കുന്നവര്‍ തന്നെയായിത്തീരുന്നതാണ് എന്ന്; അങ്ങനെ അവര്‍ക്ക് മുന്ന റിയിപ്പുകാരന്‍ വന്നപ്പോഴോ, അത് അവര്‍ക്ക് വെറുപ്പല്ലാതെ വര്‍ദ്ധിപ്പിക്കുക യുണ്ടായില്ല.
സൂക്തത്തില്‍ പറഞ്ഞ പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന മക്കാമുശ്രിക്കുകളുടെ തിനെക്കാള്‍ ദുഷിച്ച സമീപനം തന്നെയാണ് ഇന്ന് അദ്ദിക്ര്‍ കൊണ്ട് മുന്നറിയിപ്പ് നല്‍ കുന്ന വിശ്വാസിയോട് അദ്ദിക്റിനെ മാലിന്യമെന്നോണം തള്ളിപ്പറയുന്ന കപടവിശ്വാസി കളായ കാഫിറുകള്‍ക്കും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളായ കാഫിറുക ള്‍ക്കും ഉള്ളത്. ഖുര്‍ആന്‍ അല്ലാഹു അവതരിപ്പിച്ചതാണ് എന്നും അതിന്‍റെ സൂക്ഷിപ്പ് അ വന്‍ തന്നെ ഏറ്റെടുത്തിട്ടുണ്ടെന്നും നുണ പറയുന്ന അവര്‍ അദ്ദിക്റാണ് അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത് എന്നും അതിന്‍റെ സൂക്ഷിപ്പ് അവന്‍ തന്നെ ഏറ്റെടുത്തിട്ടുണ്ടെന്നും 15: 9 ല്‍ പറഞ്ഞതോ; 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ളത് അദ്ദിക്ര്‍ തന്നെയാണെ ന്ന് 16: 43-44; 21: 7, 24; 41: 43 എന്നീ സൂക്തങ്ങളില്‍ പറഞ്ഞതോ പരിഗണിക്കാത്തവരാണ്. മനുഷ്യരില്‍ നിന്ന് നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലേക്കുമായി നിജപ്പെടുത്തപ്പെ ട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ അവര്‍ ചിന്താശക്തി ഉപയോഗപ്പെ ടുത്താത്ത ഏറ്റവും തിന്മയേറിയവരും ഭ്രാന്തന്മാരുമാണെന്ന് 8: 22; 25: 34; 36: 59-62 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 9: 65; 25: 30, 60; 28: 48-50; 98: 6 വിശ ദീകരണം നോക്കുക.