( അന്നിസാഅ് ) 4 : 25

وَمَنْ لَمْ يَسْتَطِعْ مِنْكُمْ طَوْلًا أَنْ يَنْكِحَ الْمُحْصَنَاتِ الْمُؤْمِنَاتِ فَمِنْ مَا مَلَكَتْ أَيْمَانُكُمْ مِنْ فَتَيَاتِكُمُ الْمُؤْمِنَاتِ ۚ وَاللَّهُ أَعْلَمُ بِإِيمَانِكُمْ ۚ بَعْضُكُمْ مِنْ بَعْضٍ ۚ فَانْكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَآتُوهُنَّ أُجُورَهُنَّ بِالْمَعْرُوفِ مُحْصَنَاتٍ غَيْرَ مُسَافِحَاتٍ وَلَا مُتَّخِذَاتِ أَخْدَانٍ ۚ فَإِذَا أُحْصِنَّ فَإِنْ أَتَيْنَ بِفَاحِشَةٍ فَعَلَيْهِنَّ نِصْفُ مَا عَلَى الْمُحْصَنَاتِ مِنَ الْعَذَابِ ۚ ذَٰلِكَ لِمَنْ خَشِيَ الْعَنَتَ مِنْكُمْ ۚ وَأَنْ تَصْبِرُوا خَيْرٌ لَكُمْ ۗ وَاللَّهُ غَفُورٌ رَحِيمٌ

നിങ്ങളില്‍ ആര്‍ക്കെങ്കിലും വിശ്വാസിനികളായ കുലീന സ്ത്രീകളെ വിവാഹം ചെയ്യാന്‍ സാമ്പത്തികമായി കഴിവില്ലാതെ വന്നാല്‍, അപ്പോള്‍ നിങ്ങളുടെ അധീനതയിലുള്ള വിശ്വാസിനികളായ അടിമസ്ത്രീകളെ വിവാഹം ചെയ്തുകൊള്ളുക, നിങ്ങളുടെ വിശ്വാസംകൊണ്ട് ഏറ്റവും അറിയുന്നവനാകുന്നു അല്ലാഹു, നിങ്ങള്‍ ചിലര്‍ ചിലരില്‍നിന്നുള്ളവരാണല്ലോ, അപ്പോള്‍ അവരുടെ രക്ഷാ ധികാരികളുടെ അനുമതിയോടെ നിങ്ങള്‍ അവരെ വിവാഹം ചെയ്തുകൊള്ളുക, അവരുടെ ന്യായമായ വിവാഹമൂല്യം അവര്‍ക്ക് നല്‍കുകയും ചെയ്യുക, അവര്‍ ജാരസന്താനങ്ങളെ സ്വീകരിക്കാതിരിക്കാനും മ്ലേഛവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കാനും വിവാഹബന്ധത്തിന്‍റെ സുരക്ഷിതത്വത്തില്‍ ചാരിത്ര്യവതികളായി നിലകൊള്ളാനും വേണ്ടി, അങ്ങനെ അവര്‍ ദാമ്പത്യത്തിന്‍റെ പരിധിയില്‍ സുരക്ഷിതരാക്കപ്പെട്ടാല്‍ മ്ലേഛവൃത്തികളില്‍ ഏര്‍പ്പെടുന്നപക്ഷം അപ്പോള്‍ അവരുടെമേല്‍ ശിക്ഷയില്‍നിന്ന് കുലീനസ്ത്രീകളുടെമേല്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളതിന്‍റെ പകുതിയാകുന്നു, ഇത്തരം സ്ത്രീകളെ വിവാഹം ചെയ്യുന്നതിനുള്ള ഇളവ് നിങ്ങളില്‍നിന്ന് അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാകുന്നു, എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ, അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഗുണകരം, അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനുമാകുന്നു.

ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധമോ വ ധമോ യുദ്ധത്തടവുകാരോ ഒന്നും ഇല്ല. അതുപോലെ 33: 35 ല്‍ പറഞ്ഞ സ്വഭാവമുള്ള പു രുഷന്മാരും സ്ത്രീകളും ഇന്നില്ല. അതുകൊണ്ട് ഏത് പുരുഷനും സ്ത്രീക്കും പരസ്പരം വിവാഹം നടത്താവുന്നതാണ്. അവര്‍ പ്രകാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ജീവിക്കുക യും 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമഐശ്വര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയുമാണെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തിലേക്കോ അല്ലെങ്കില്‍ സ്വര്‍ഗമോ നരകമോ അല്ലാത്ത ഇതര ലോകങ്ങളിലേക്കോ പോകാവുന്നതാണ്. നാഥന്‍ ഉറക്കമോ മയക്കമോ ഇല്ലാതെ എല്ലാം പതിയിരുന്ന് വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധമുള്ളതിനാല്‍ വിശ്വാസി ഏത് അവസ്ഥയിലും അവിഹിത ലൈംഗികബന്ധത്തി ന് ആഗ്രഹിക്കുക പോലുമില്ല. അത്തരം വിശ്വാസി നിഷ്പക്ഷവാനും ത്രികാലജ്ഞാനി യുമായ നാഥന്‍ 4: 15-16 ല്‍ വിവരിച്ച പ്രകാരം തന്‍റെ പിരടിയില്‍ കര്‍മരേഖ ബന്ധിപ്പിച്ചിട്ടുണ്ട് എന്ന ബോധത്തില്‍ നിലകൊള്ളുന്നവനാണ്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ജാതി-മത -ലിംഗ-വര്‍ണ-ഭാഷ-ദേശ ഭേദമന്യെ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ഭൂമിയില്‍ എ വിടെയും കഴിയുന്നത്ര മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ജൈവകൃഷി നടത്തുകയും അ തിനുവേണ്ടി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യലാണ് യ ഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ ലഭിക്കുന്നതിന് മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനുള്ള പ്രായശ്ചിത്തം. 2: 221, 255-256; 10: 60-61 വിശദീകരണം നോക്കുക.