( അന്നിസാഅ് ) 4 : 26

يُرِيدُ اللَّهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ الَّذِينَ مِنْ قَبْلِكُمْ وَيَتُوبَ عَلَيْكُمْ ۗ وَاللَّهُ عَلِيمٌ حَكِيمٌ

നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം വിശദീകരിച്ച് തരുന്നതിനും നിങ്ങള്‍ക്കുമുമ്പ് കഴി ഞ്ഞുപോയ സജ്ജനങ്ങളുടെ ചര്യയിലേക്ക് നിങ്ങളെ മാര്‍ഗദര്‍ശനം ചെയ്യുന്നതിനും നിങ്ങളുടെമേല്‍ പശ്ചാത്താപം സ്വീകരിക്കാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്, അല്ലാഹു സര്‍വ്വജ്ഞനായ യുക്തിജ്ഞാനിയുമാകുന്നു.

313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥം അദ്ദിക്ര്‍ ആണെന്ന് 16: 43-44; 21: 24; 41: 43-44 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 3: 19 ല്‍ വിവരിച്ചതുപോലെ ഗ്രന്ഥം സമര്‍പ്പിക്കുന്ന ജീവിതരീതിയായ ഇസ്ലാം മാത്രമാണ് നാഥന്‍റെ പക്കല്‍ സ്വീകാര്യമായിട്ടുള്ളത്. മൊത്തം മനുഷ്യരില്‍ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന 70,000 പേരില്‍ അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ മുമ്പുള്ള ആദ്യകാലക്കാരില്‍ നിന്ന് ഒരു വലിയ വിഭാഗവും പ്രവാചകനുശേഷം അന്ത്യനാള്‍ വരെയുള്ളവരില്‍ നിന്ന് വളരെ കുറച്ചുപേരുമാണുള്ളതെന്ന് 56: 10-14 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പോകുന്ന വലതുപക്ഷക്കാര്‍ ആദ്യകാലക്കാരില്‍ നിന്ന് ഒരു വിഭാഗവും അവസാന കാലക്കാരില്‍ നിന്ന് ഒരു വിഭാഗവും ഉണ്ടെന്ന് 56: 38-40 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളില്‍ നിന്നുള്ളവരാണ് (ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സാബിഈങ്ങള്‍ തുടങ്ങിയവരില്‍ നിന്നുള്ളവര്‍) സ്വര്‍ഗത്തിലേക്കുള്ള കൂടുതല്‍ പേരും. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് 2: 79 ല്‍ വിവരിച്ചതുപോലെ സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് അതില്‍ ഊറ്റം കൊള്ളുന്നവരും ഗ്രന്ഥം കിട്ടാത്ത ജനങ്ങളെക്കുറിച്ച് അവര്‍ കാഫിറുകളും നരകത്തിലേക്കുള്ളവരുമാണ് എന്ന് കളവ് പറയുന്നവരുമാണ്. 2: 38-39, 254-258; 25: 68-70 വിശദീകരണം നോക്കുക.