( ജാസിയഃ ) 45 : 13

وَسَخَّرَ لَكُمْ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعًا مِنْهُ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ

ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അവനില്‍ നിന്നുള്ള മുഴുവനും നിങ്ങള്‍ക്ക് വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു; നിശ്ചയം അതില്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്ന ജനതക്ക് പാഠങ്ങള്‍ തന്നെയുണ്ട്.

അവനില്‍ നിന്നുള്ള മുഴുവനും മനുഷ്യന് വിധേയമാക്കിക്കൊടുത്തു എന്ന് സൂ ക്തത്തില്‍ പറഞ്ഞതിന്‍റെ വിവക്ഷ, നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ ഭരണഘടനയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തും സ്വര്‍ ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റും എല്ലാവിധ ആപത്തു-വിപത്തുകളെ ത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിച യും മുഹൈമിനും ത്രികാലജ്ഞാനവുമായ അദ്ദിക്ര്‍ മനുഷ്യര്‍ക്ക് നല്‍കി എന്നാണ്. അതായത് പ്രപഞ്ചത്തിന്‍റെ സോഫ്റ്റ് വെയര്‍ പഠിപ്പിച്ചതിലൂടെ പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളുടെയും ആധിപത്യം മറ്റു സൃഷ്ടികള്‍ക്കൊന്നും നല്‍കാതെ ഭൂമിയില്‍ അവന്‍റെ പ്രതിനിധികളായി നിശ്ചയിച്ച മനുഷ്യര്‍ക്കാണ് നല്‍കിയത്. മനുഷ്യന്‍റെ ബാധ്യതയാണ് അത് ഉപയോഗപ്പെടുത്തി പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തല്‍. എന്നാല്‍ അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമെ അത് നിര്‍വഹിക്കുകയുള്ളൂ. ആത്മാവിന്‍റെ ഭ ക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ടും കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അതുകൊണ്ട് അധികരിച്ച ജിഹാദ് ചെയ് തുകൊണ്ടും 3: 79 ല്‍ വിവരിച്ച പ്രകാരം റബ്ബാനിയ്യായി നിലകൊള്ളുന്ന വിചാരണയില്ലാ തെ സ്വര്‍ഗത്തില്‍ പോകുന്ന അവസാനത്തെ സാബിഖും സ്വര്‍ഗത്തിലേക്ക് പോയിക്കഴി ഞ്ഞാലാണ് അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട 10 അടയാളങ്ങളില്‍ ഒന്നായ മസീഹുദ്ദജ്ജാലി ന്‍റെ പുറപ്പെടല്‍. 16: 44; 33: 72-73; 35: 45; 44: 13 വിശദീകരണം നോക്കുക.