( ദുഖാന്‍ ) 44 : 13

أَنَّىٰ لَهُمُ الذِّكْرَىٰ وَقَدْ جَاءَهُمْ رَسُولٌ مُبِينٌ

അവര്‍ എങ്ങനെ ദിക്റാ ഉപയോഗപ്പെടുത്താനാണ്! അവര്‍ക്ക് ഒരു വ്യക്തമായ പ്രവാചകന്‍ വന്നിട്ടുണ്ടല്ലോ.

ദിക്റാ എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. 16:89 ല്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റും അത് ജീവിതത്തില്‍ പകര്‍ത്തി ജീ വിച്ച് കാണിച്ചുകൊടുക്കുന്ന പ്രവാചകനും വന്നിട്ടുണ്ട് എന്നിരിക്കെ അത് ഉപയോഗപ്പെടു ത്താതെ അവരില്‍ നിന്ന് എങ്ങനെ ശിക്ഷ ദൂരീകരിക്കാനാണ് എന്നാണ് ചോദിക്കുന്നത്. എന്നാല്‍ അന്ന് ഗ്രന്ഥത്തിന്‍റെ അവതരണം പൂര്‍ത്തിയായിട്ടില്ല എന്നതിനാലും ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടിരുന്നില്ല എന്നതിനാലും അവരെത്തൊട്ട് ശിക്ഷ ദൂരീകരിക്കുകയു ണ്ടായി.

41: 41-43 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള ഹൃദയത്തിന്‍റെ ഭാഷയിലു ള്ള അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അതിനെ എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊ ട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായും പരിചയപ്പെടുത്തുന്ന ഒരു വിശ്വാസിപോലും ലോകത്ത് ഒരിടത്തും ഇ ല്ലാതെ വരുമ്പോഴാണ് അവസാന നാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക. അപ്പോള്‍ നീ ഉണര്‍ത്തുക. അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ ദിക്റാ ഉപയോഗ പ്പെടുത്തുന്നതാണ്. വമ്പിച്ച തീയില്‍ വേവിക്കപ്പെടാനുള്ള ദൗര്‍ഭാഗ്യവാന്മാര്‍ അതിനെ വെടിയുന്നതുമാണ് എന്ന് 87: 9-12 ലും; നരകക്കുണ്ഠം കൊണ്ടുവരപ്പെടുന്ന ദിനം 'ദിക്റാ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!' എന്ന് മനുഷ്യന് ഓര്‍മ്മവ രും എന്ന് 89: 23 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 6: 90; 20: 124-127; 51: 55 വിശദീകരണം നോക്കുക.