( ഫാത്വിര്‍ ) 35 : 45

وَلَوْ يُؤَاخِذُ اللَّهُ النَّاسَ بِمَا كَسَبُوا مَا تَرَكَ عَلَىٰ ظَهْرِهَا مِنْ دَابَّةٍ وَلَٰكِنْ يُؤَخِّرُهُمْ إِلَىٰ أَجَلٍ مُسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ فَإِنَّ اللَّهَ كَانَ بِعِبَادِهِ بَصِيرًا

അല്ലാഹു മനുഷ്യരെ അവര്‍ സമ്പാദിച്ചതിന്‍റെ പേരില്‍ പിടികൂടുകയായിരുന്നു വെങ്കില്‍ അതിന്‍റെ മുകളിലുള്ള ഒരു ജീവിയെയും വിട്ടേക്കുമായിരുന്നില്ല, എ ന്നാല്‍ നിര്‍ണയിച്ചുവെച്ചിട്ടുള്ള ഒരു അവധിവരെ അവരെ പിന്തിപ്പിക്കുകയാ കുന്നു, അങ്ങനെ അവരുടെ അവധി എത്തിക്കഴിഞ്ഞാല്‍ അപ്പോള്‍ നിശ്ചയം അല്ലാഹു അവന്‍റെ അടിമകളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയായി രിക്കുന്നു.

ഭൂമിയില്‍ അല്ലാഹുവിന്‍റെ പ്രതിനിധികളായി നിശ്ചയിച്ചിട്ടുള്ള മനുഷ്യരെല്ലാവരും അക്രമികളും തെമ്മാടികളും ആകുമ്പോഴാണ് പ്രപഞ്ചത്തിന്‍റെ നാശം സംഭവിക്കുക. അതാ യത് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാ യി അദ്ദിക്റിനെ പരിചയപ്പെടുത്തുന്ന അല്ലാഹുവിന്‍റെ പ്രതിനിധിയായ ഒരു വിശ്വാസിയും ഭൂമിയിലെവിടെയും ഇല്ലാതെ വരുമ്പോഴാണ് 6: 158 ല്‍ വിവരിച്ച പ്രകാരമുള്ള അന്ത്യനാ ളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക. അദ്ദിക്ര്‍ കൊണ്ട് വിശ്വാസി ക്ക് പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാന്‍ സാധിക്കുന്നതാണ്. അപ്പോള്‍ അദ്ദിക്റിനെ ജീവി പ്പിക്കുന്ന, 35: 32 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് നന്മക ളിലേക്ക് മുന്‍കടന്ന വിശ്വാസിക്ക് 6: 38 ല്‍ വിവരിച്ച പ്രകാരം 1000 സമുദായത്തില്‍ പെട്ട ജീവജാലങ്ങളുടെ നമസ്കാരത്തിന്‍റെയും കീര്‍ത്തനത്തിന്‍റെയും ഒരു വിഹിതം പ്രതിഫലമാ യി ലഭിക്കുന്നതാണ്. പ്രപഞ്ചം നശിച്ചാലുണ്ടാകുന്ന കോപവും ശാപവുമെല്ലാം അമാനത്താ യ അദ്ദിക്റിനെ മൂടിവെക്കുന്ന വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന കപടവിശ്വാസിക ള്‍ക്കും അവരെ അന്ധമായി പിന്‍പറ്റി ജീവിക്കുന്ന വിചാരണക്കുശേഷം നരകത്തിലേക്ക് തെളിക്കപ്പെടുന്ന കാഫിറുകള്‍ക്കുമാണ് ലഭിക്കുക. 30: 41; 33: 72-73 വിശദീകരണം നോക്കുക.