( മുഹമ്മദ് ) 47 : 4

فَإِذَا لَقِيتُمُ الَّذِينَ كَفَرُوا فَضَرْبَ الرِّقَابِ حَتَّىٰ إِذَا أَثْخَنْتُمُوهُمْ فَشُدُّوا الْوَثَاقَ فَإِمَّا مَنًّا بَعْدُ وَإِمَّا فِدَاءً حَتَّىٰ تَضَعَ الْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَاءُ اللَّهُ لَانْتَصَرَ مِنْهُمْ وَلَٰكِنْ لِيَبْلُوَ بَعْضَكُمْ بِبَعْضٍ ۗ وَالَّذِينَ قُتِلُوا فِي سَبِيلِ اللَّهِ فَلَنْ يُضِلَّ أَعْمَالَهُمْ

അപ്പോള്‍ കാഫിറുകളായവരെ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ അവരുടെ പിരടികളില്‍ വെട്ടുക, അങ്ങനെ അവരെ നിങ്ങള്‍ ശരിക്കും ഒതുക്കിക്കളഞ്ഞാല്‍ അവരെ ബ ന്ധികളായി പിടിച്ചുവെക്കുക, എന്നിട്ട് അതിനുശേഷം അവരോട് ഔദാര്യം കാണി ക്കുകയോ അല്ലെങ്കില്‍ മോചനദ്രവ്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക; യുദ്ധം അതിന്‍റെ ഭാരം ഇറക്കിവെക്കുന്നതുവരെ അതാണ് വേണ്ടത്, അല്ലാഹു ഉദ്ദേശി ച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ അവരില്‍ നിന്ന് നിങ്ങളെ സഹായിക്കുമായി രുന്നു, പക്ഷെ നിങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പരീക്ഷിക്കുന്നതിന് വേ ണ്ടിയാണ് അത്; അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുണ്ടല്ലോ, അപ്പോ ള്‍ അവരുടെ പ്രവൃത്തികള്‍ ഒരിക്കലും പാഴായിപ്പോവുകയില്ലതന്നെ. 

ബദ്ര്‍ യുദ്ധത്തോടനുബന്ധിച്ചുള്ള നിര്‍ദ്ദേശമാണ് ഈ സൂക്തത്തിലുള്ളത്. അല്ലാ ഹുവിന്‍റെ ശത്രുക്കളായ കാഫിറുകളുമായി ഏറ്റുമുട്ടുമ്പോള്‍ അവരെ ശരിക്കും ഒതുക്ക ത്തക്കവണ്ണം അവരുടെ പിരടികളില്‍ തന്നെ വെട്ടണമെന്നും യുദ്ധം അതിന്‍റെ കൊടുമ്പി രി ശമിക്കുന്നതുവരെ ബന്ധികളെ പിടിച്ചുകെട്ടണമെന്നുമാണ് നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ ബന്ധികളോട് ഔദാര്യം കാണിച്ച് വെറുതെ വിടുകയോ അല്ലെങ്കില്‍ മോചനദ്രവ്യം വാങ്ങി വിടുകയോ ചെയ്യാവുന്നതുമാണ്. അല്ലാഹു ഉദ്ദേശിച്ചി രുന്നുവെങ്കില്‍ ഇത്തരം യുദ്ധങ്ങള്‍ക്കൊന്നും വിധേയമാക്കാതെത്തന്നെ വിശ്വാസികളെ സഹായിക്കാന്‍ കഴിയും. പക്ഷെ മനുഷ്യരില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെ ക്കൊണ്ട് പരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഭൂമിയില്‍ കൊണ്ടുവന്നിട്ടുള്ളതും യുദ്ധങ്ങളെ ല്ലാം സംഭവിപ്പിക്കുന്നതും എന്നാണ് പറയുന്നത്. 6: 164-165; 8: 60-61, 67-70; 29: 2-3 വിശ ദീകരണം നോക്കുക

എന്നാല്‍ ഇന്ന് വിശ്വാസിയായ നേതാവോ വിശ്വാസികളുടെ സംഘമോ ഇല്ലാത്ത തിനാല്‍ ഗ്രന്ഥത്തിലെ സൂക്തങ്ങളെ വളച്ചൊടിക്കുന്ന കപടവിശ്വാസികളോടും തള്ളി പ്പറയുന്ന കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താനാണ് ഒറ്റപ്പെട്ട വിശ്വാസി 25: 52 ലൂടെ കല്‍പിക്കപ്പെട്ടിട്ടുള്ളത്. ഇനി ഇസ്ലാമിനെ മായ്ച്ചുകളയു ന്ന ഇസ്റാഈല്‍ പടനായകനായ അന്തിക്രിസ്തുവായ മസീഹുദ്ദജ്ജാല്‍ വന്നാല്‍ അറ ബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം അവനെ നബിയായും റബ്ബായും സ്വീ കരിക്കുന്നതാണ്. ശേഷം അല്ലാഹു ഈസായെ വീണ്ടും കൊണ്ടുവരികയും മസീഹുദ്ദ ജ്ജാലും കൂട്ടാളികളും ഫുജ്ജാറുകളും വധിക്കപ്പെടുന്നതുമാണ്. 33: 60-61; 40: 69-77 വി ശദീകരണം നോക്കുക.