هُمُ الَّذِينَ كَفَرُوا وَصَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ وَالْهَدْيَ مَعْكُوفًا أَنْ يَبْلُغَ مَحِلَّهُ ۚ وَلَوْلَا رِجَالٌ مُؤْمِنُونَ وَنِسَاءٌ مُؤْمِنَاتٌ لَمْ تَعْلَمُوهُمْ أَنْ تَطَئُوهُمْ فَتُصِيبَكُمْ مِنْهُمْ مَعَرَّةٌ بِغَيْرِ عِلْمٍ ۖ لِيُدْخِلَ اللَّهُ فِي رَحْمَتِهِ مَنْ يَشَاءُ ۚ لَوْ تَزَيَّلُوا لَعَذَّبْنَا الَّذِينَ كَفَرُوا مِنْهُمْ عَذَابًا أَلِيمًا
കാഫിറുകളായിട്ടുള്ള അവര്‍ തന്നെയാണ് മസ്ജിദുല്‍ ഹറമിനെത്തൊട്ടും ബ ലിമൃഗങ്ങളെ അതിന്‍റെ യഥാര്‍ത്ഥ സ്ഥാനത്ത് എത്തിക്കുന്നതിനെത്തൊട്ടും നി ങ്ങളെ തടഞ്ഞത്, നിങ്ങള്‍ അറിയാത്ത വിശ്വാസികളായ പുരുഷന്മാരും വിശ്വാ സിനികളായ സ്ത്രീകളും ഉണ്ടാവുകയും നിങ്ങള്‍ അറിയാതെ അവരെ ചവിട്ടി മെതിക്കുകയും അങ്ങനെ അവരില്‍ നിന്നുള്ളവരുടെ ശാപം അവര്‍ അറിയാതെ നിങ്ങളെ ബാധിക്കുകയും ചെയ്യുമായിരുന്നില്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ചുരു ട്ടുമായിരുന്നില്ല, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തില്‍ പ്രവേ ശിപ്പിക്കുന്നതിന് വേണ്ടി, അവര്‍ വേര്‍തിരിക്കപ്പെട്ടിരുന്നുവെങ്കില്‍ അവരില്‍ നിന്നുള്ള കാഫിറുകളായവരെ വേദനാജനകമായ ശിക്ഷകൊണ്ട് നാം ശി ക്ഷിക്കുകതന്നെ ചെയ്യുമായിരുന്നു.
മസ്ജിദുല്‍ ഹറമിനെത്തൊട്ടും ബലിമൃഗങ്ങളെ ബലിനടത്താനുള്ള സ്ഥലമായ 'മീനാ'യില്‍ എത്തിക്കുന്നതിനെത്തൊട്ടും തടഞ്ഞ കാഫിറുകളോട് മക്കാവിജയനാളില്‍ പ്രവാചകനും അനുയായികള്‍ക്കും യുദ്ധം ചെയ്യാന്‍ അനുവാദം കൊടുക്കാതിരുന്നത് മ ക്കയില്‍ നിന്ന് മദീനയില്‍ അഭയം തേടുകയും എന്നാല്‍ ഹുദൈബിയാ സന്ധിയിലെ വ്യ വസ്ഥയനുസരിച്ച് മക്കയിലേക്കുതന്നെ തിരിച്ചയക്കപ്പെടുകയും ചെയ്ത വിശ്വാസികളും അവരെക്കൂടാതെ രഹസ്യമായി വിശ്വാസം വെച്ചുപുലര്‍ത്തുന്ന വേറെയും പുരുഷന്മാരും സ്ത്രീകളും മക്കയിലുണ്ടായിരുന്നതുകൊണ്ടുമാണ്. യുദ്ധം നടക്കുകയാണെങ്കില്‍ കാ ഫിറുകള്‍ക്കിടയില്‍ ഇടകലര്‍ന്ന് ജീവിക്കുന്ന വിശ്വാസികളായ തങ്ങളുടെ സഹോദരങ്ങളെ തിരിച്ചറിയാതെ വിശ്വാസികള്‍ അവര്‍ക്ക് ഉപദ്രവം ഏല്‍പ്പിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനും കൂടിയായിരുന്നു അത്. അന്ന് അവര്‍ക്ക് ക്രോഡീകരികപ്പെട്ട ഒരു ഗ്രന്ഥം ഉണ്ടായിരുന്നില്ല. ഭാവിയില്‍ ക്രോഡീകരിക്കപ്പെടുന്ന ഗ്രന്ഥം അവര്‍ക്ക് അനുകൂലമായോ പ്രതി കൂലമായോ സാക്ഷിയാകുന്നതിന് വേണ്ടിയാണ് യുദ്ധം ഒഴിവാക്കിയത് എന്നാണ് 'അ ല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി' എന്ന് സൂക്തത്തില്‍ പറഞ്ഞതിന്‍റെ വിവക്ഷ.
നാമമാത്രമായ വിശ്വാസികളും കപടവിശ്വാസികളും ഇടകലര്‍ന്നാണ് ഇന്ന് ലോക ത്തെല്ലായിടത്തും ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ കപടവിശ്വാസികളെയും വിശ്വാസികളെയും പൂര്‍ണമായി വേര്‍ തിരിക്കുന്ന 3: 166-167 ല്‍ വിവരിച്ച ഉഹ്ദ് യുദ്ധം പോലുള്ള യുദ്ധങ്ങളൊന്നും നടപ്പിലാ വുകയില്ല. മറിച്ച് കപടവിശ്വാസികളെ വിവിധ സംഘടനകളായി വേര്‍തിരിച്ച് 6: 65 ല്‍ പറ ഞ്ഞതുപോലെ പരസ്പരം ഏറ്റുമുട്ടിക്കുകയാണ് അല്ലാഹു ചെയ്തുകൊണ്ടിരിക്കുന്നത്. 48: 6 ല്‍ വിവരിച്ചതുപോലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികള്‍ ഇജാസിലേക്ക് വേര്‍തിരിക്കപ്പെട്ടുകഴിഞ്ഞാല്‍ മസീഹുദ്ദജ്ജാലിനെ റബ്ബായി സ്വീകരിക്കുന്ന ഫുജ്ജാ റുകള്‍ വധിക്കപ്പെടുന്നതാണ്. 38: 78; 43: 60-61 വിശദീകരണം നോക്കുക.