( ഫത്ഹ് ) 48 : 26

إِذْ جَعَلَ الَّذِينَ كَفَرُوا فِي قُلُوبِهِمُ الْحَمِيَّةَ حَمِيَّةَ الْجَاهِلِيَّةِ فَأَنْزَلَ اللَّهُ سَكِينَتَهُ عَلَىٰ رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ التَّقْوَىٰ وَكَانُوا أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا

കാഫിറുകളായവര്‍ അവരുടെ ഹൃദയങ്ങളില്‍ ജാഹിലിയ്യാ ദുരഭിമാനം വെച്ചുപു ലര്‍ത്തിയപ്പോള്‍ അല്ലാഹു അവന്‍റെ പ്രവാചകന്‍റെ മേലും വിശ്വാസികളുടെമേ ലും അവന്‍റെ ശാന്തി ഇറക്കുകയും അവരെ തഖ്വായുടെ വചനത്തിന്മേല്‍ ഉ റപ്പിച്ചു നിര്‍ത്തുകയും ചെയ്തു, അവരായിരുന്നുവല്ലോ അതിന് കൂടുതല്‍ അ ര്‍ഹതയുള്ളവരും അതിന്‍റെ അവകാശികളും, അല്ലാഹു എല്ലാഓരോ കാര്യത്തെ ക്കുറിച്ചും അറിവുള്ളവന്‍ തന്നെയുമായിരിക്കുന്നു. 

'മക്ക' വിശ്വാസികള്‍ക്ക് കീഴ്പെട്ട മക്കാവിജയനാളില്‍ കാഫിറുകളുടെ ഹൃദയങ്ങ ളില്‍ സഹിക്കാന്‍ കഴിയാത്ത എരിപൊരിസഞ്ചാരമാണ് ഉണ്ടായിരുന്നതെങ്കില്‍ പ്രവാചകനും വിശ്വാസികള്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള ശാന്തിയും സമാധാ നവുമാണ് അനുഭവപ്പെട്ടിരുന്നത്. പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെ ഇല്ല, അപ്പോള്‍ നി ങ്ങള്‍ ആ നാഥനെക്കുറിച്ച് ജനങ്ങളെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്നില്ലെയോ എന്ന് 32: 4 ല്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഗ്രന്ഥത്തിന്‍റെ 40 പേരുകളും മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് 36: 59-62 ല്‍ പറഞ്ഞ പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണ്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കാത്ത അവര്‍ തന്നെയാണ് കാഫിറുകളും അ ക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 8: 22 ല്‍ പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഈ ദുഷ്ടജീവികള്‍ 'അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല' എന്ന് നാവുകൊണ്ട് പറയുന്നവരാണെങ്കിലും പ്രായോഗിക ജീവിതത്തില്‍ നാഥനെ മൊത്തം മനുഷ്യരുടെ ഉടമയും രാജാവും ഇലാഹുമായി അംഗീകരിക്കാ ത്തവരാണ്. 9: 31, 84-85; 25: 33-34; 37: 35 വിശദീകരണം നോക്കുക.