( അൽ മാഇദ ) 5 : 113

قَالُوا نُرِيدُ أَنْ نَأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَنْ قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ الشَّاهِدِينَ

അവര്‍ പറഞ്ഞു: അതില്‍നിന്ന് ഞങ്ങള്‍ക്ക് തിന്നാനും അതുവഴി ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് ഉറപ്പും സംതൃപ്തിയും വരാനും നീ ഞങ്ങളോട് പറഞ്ഞത് സ ത്യമാണെന്ന് ഞങ്ങള്‍ക്ക് അറിയാനും അതിന്‍റെ മേല്‍ സാക്ഷികളാകാനുമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.

ഭക്ഷണത്തളികയില്‍ നിന്ന് അവര്‍ക്ക് ഭക്ഷിക്കാനും അതുവഴി അവര്‍ക്ക് ഉറപ്പും മനഃശാന്തിയും ലഭിക്കാനും ഈസാ അവരോട് പറയുന്നതെല്ലാം സത്യം തന്നെയാണ് എന്നതിന് സാക്ഷികളാകാനുമാണ് ഹവാരിയ്യീങ്ങള്‍ ഭക്ഷണത്തളിക ഇറക്കാന്‍ ആവശ്യപ്പെട്ടത് എന്നര്‍ത്ഥം. 

ഭക്ഷണത്തളിക ഇറക്കി എന്ന കാര്യത്തില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളിലും സംശയമുള്ളത് ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ക്കാണ്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊണ്ട് മാത്രമാണ് ഹൃദയങ്ങള്‍ക്ക് ശാന്തി ലഭിക്കുക എന്ന് 13: 28 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി നാലാം ഘട്ടമായ ഐഹികലോകത്ത് പ്രകാശമായ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തണമെന്ന ബോധത്തില്‍ ജീവിക്കുന്നവനാണ്. അവന്‍റെ മരണസമയത്ത് നാഥന്‍ അവനോട് 'ശാന്തി നേടിയ ആത്മാവേ! നീ നിന്‍റെ നാഥനിലേക്ക്, അവന്‍ നിന്നെ തൃപ്തിപ്പെട്ടുകൊണ്ടും നീ അവനെ തൃപ്തിപ്പെട്ടുകൊണ്ടും തിരിച്ചുവരിക. അപ്പോള്‍ നീ എന്‍റെ സേവകന്മാരില്‍ പ്രവേശിച്ചുകൊള്ളുക, എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക' എന്ന് പറയുമെന്ന് 89: 27-30 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 258-260; 4: 103 വിശദീകരണം നോക്കുക.