( അൽ മാഇദ ) 5 : 120

لِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا فِيهِنَّ ۚ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

ആകാശങ്ങളുടെയും ഭൂമിയുടെയും അവകളിലുള്ള എല്ലാ ഒന്നിന്‍റെയും ആധി പത്യം അല്ലാഹുവിന് മാത്രമാകുന്നു, അവന്‍ എല്ലാ ഓരോ കാര്യത്തിന്‍റെ മേലും കഴിവുള്ളവനുമാകുന്നു. 

ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ ഏതൊരു കാര്യത്തിനും കഴിവുള്ള സര്‍ വശക്തനാണ്. നാഥനില്‍ നിന്ന് മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ വേദഗ്രന്ഥങ്ങളെ യും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ ഗ്രന്ഥരൂപത്തില്‍ രൂപപ്പെട്ടിരിക്കെ നാഥന്‍ നി ഷ്പക്ഷവാനാണ്. അപ്പോള്‍ പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ഏതൊരാള്‍ക്കും നാഥന്‍റെ സന്ദേശമായ അദ്ദിക്റിനെ സത്യപ്പെടുത്തി ഇഹ-പര ജീവിതവിജയം കൈവരിക്കാവുന്നതാണ്. ആരാണോ ഇത്തരം സൂക്തങ്ങളെല്ലാം വായിച്ചതിന് ശേഷം അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തത്, അത്തരം ഫുജ്ജാറുകളാണ് ഇഹത്തിലും പരത്തിലും നഷ്ടപ്പെട്ടവരാവുക. 2: 284; 4: 131-133; 32: 4 വിശദീകരണം നോക്കുക.