( അദ്ദാരിയാത്ത് ) 51 : 47

وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ

ആകാശം, നാം അതിനെ ബലത്തോടെ നിര്‍മ്മിച്ചിരിക്കുന്നു, നിശ്ചയം നാം അ തിനെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയുമാകുന്നു.

ആകാശം മറ്റാരുടെയും സഹായമില്ലാതെ യാതൊരു കോട്ടമോ പിളര്‍പ്പോ ഒന്നു മില്ലാതെ നാഥന്‍ ഒറ്റക്കുതന്നെയാണ് സംവിധാനിച്ചിട്ടുള്ളത്, അതിനെ അവന്‍ വികസി പ്പിച്ചുകൊണ്ടിരിക്കുകയുമാണ്. അഥവാ പ്രപഞ്ചത്തിലെ ഒന്നും നിശ്ചലമല്ല, ഒരു ബലൂ ണിലെ പുള്ളികളെന്നോണം പ്രപഞ്ചഗോളങ്ങളെല്ലാം അകന്നുകൊണ്ടിരിക്കുകയാണ് എ ന്ന ശാസ്ത്രീയ കണ്ടുപിടുത്തം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അവസാനം അത് പൊട്ടിത്തെറിച്ച് പഴയ അവസ്ഥയിലേക്കുതന്നെ അവന്‍ അതിനെ മടക്കുന്നതുമാണ്. 84: 3-5 ല്‍ വിവരിച്ച പ്രകാരം ഭൂമി ഒറ്റ മാര്‍ബിള്‍ എന്നോണം സംവിധാനിക്കുന്നതും, ഭൂമിയുടെ കേന്ദ്രമായ മക്കയിലേക്ക് ലോകത്തുള്ള സൃഷ്ടികളെ മുഴുവന്‍ ഒരുമിച്ച് കൂട്ടുന്നതുമാണ്. 17: 13-14 ല്‍ പറഞ്ഞ പ്രകാരം ഓരോരുത്തരുടെയും പിരടിയിലുള്ള കര്‍മരേഖ തു റന്ന പ്രകാശിക്കുന്ന പുസ്തകമായി പുറത്തെടുത്ത് കൊടുത്ത് അവരവരെക്കൊണ്ടുതന്നെ വായിപ്പിച്ചാണ് ഓരോരുത്തരുടെയും വിചാരണ നടത്തപ്പെടുക. 14: 48-51; 21: 30, 104; 55: 29 വിശദീകരണം നോക്കുക.