( അത്ത്വൂര്‍ ) 52 : 16

اصْلَوْهَا فَاصْبِرُوا أَوْ لَا تَصْبِرُوا سَوَاءٌ عَلَيْكُمْ ۖ إِنَّمَا تُجْزَوْنَ مَا كُنْتُمْ تَعْمَلُونَ

നിങ്ങള്‍ അതില്‍ എരിഞ്ഞുകൊള്ളുക, അപ്പോള്‍ നിങ്ങള്‍ അത് സഹിക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ അത് സഹിക്കാതിരിക്കുകയോ ചെയ്യുക, അത് രണ്ടും നി ങ്ങളുടെ മേല്‍ സമമാകുന്നു, നിശ്ചയം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെ ന്തോ അത് കൊണ്ട് മാത്രമാണ് നിങ്ങള്‍ പ്രതിഫലം നല്‍കപ്പെട്ടവരായിരിക്കു ന്നത്.

ഓരോ ആത്മാവിനും അവര്‍ സമ്പാദിച്ചത് മാത്രമാണ് ലഭിക്കുക എന്ന് പറഞ്ഞിട്ടു ള്ള ഗ്രന്ഥത്തിലെ സൂക്തങ്ങളുടെ ആശയം അവഗണിച്ച് പുണ്യം ലഭിക്കുമെന്ന് കരുതി അറബി ഖുര്‍ആന്‍ വായിച്ച് ദീനില്‍ നിന്ന് തെറിച്ചുപോയ ഫാജിറുകളും കപടവിശ്വാസികളുമായ ഫുജ്ജാറുകളാണ് നരകത്തില്‍ വേവിക്കപ്പെടുന്ന കാഫിറുകള്‍. അല്ലാഹുവി നെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അവര്‍ അല്ലാഹുവാണ് നരകത്തിലേക്കും സ്വര്‍ഗ്ഗത്തിലേക്കും വേര്‍തിരിക്കുന്നത് എന്ന് കള്ളം പ്രചരിപ്പിക്കുന്നവരും നരകത്തിലേക്കുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതിന്‍റെ ജീവിതമാര്‍ഗ്ഗം പിന്തുടരുന്നവരുമാണ്. 9: 67-68; 32: 14; 36: 54; 41: 24-25 വിശദീകരണം നോക്കുക.