( അന്നജ്മ് ) 53 : 39

وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَىٰ

മനുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഉണ്ടാവുകയില്ല എന്ന വസ് തുതയും.

ഉദ്ദേശ്യമനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുക. 'അല്ലാഹുവിന്‍റെ സ മ്മതപത്രമായ' അദ്ദിക്ര്‍ ഏതൊരു പ്രവൃത്തിക്കും തെളിവായി ഉദ്ധരിക്കാന്‍ സാധിക്കു ന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ത്രാസ്സില്‍ തൂക്കം ലഭിക്കുകയുള്ളൂ. ഗ്രന്ഥത്തിലെ 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ അദ്ദിക്റില്‍ നിന്ന് കണ്ട് ചരിക്കുന്നവര്‍ ക്ക് മരണസമയത്ത് സന്തോഷത്തോടുകൂടി അല്ലാഹുവിനെ നോക്കാനും സ്വര്‍ഗത്തില്‍ അല്ലാഹുവിനെ കണ്ണുകൊണ്ട് കാണാനും സാധിക്കുന്നതാണ്. 'വിശ്വാസിയായ' അല്ലാഹു വിന്‍റെ സ്വഭാവം അദ്ദിക്റാണ്. അതിനാല്‍ അദ്ദിക്റിന്‍റെ അടിസ്ഥാനത്തിലുള്ള സ്വഭാവം കൂടാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ല. വിശ്വാസികളില്‍ നിന്നല്ലാതെ കര്‍മ്മ ങ്ങളൊന്നും തന്നെ സ്വീകരിക്കുകയില്ല എന്ന് മാത്രമല്ല, അദ്ദിക്റിനെ മൂടിവെക്കുന്ന കാ ഫിറുകളുടെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും അവര്‍ക്ക് വഴികേടല്ലാതെ വര്‍ദ്ധിപ്പിക്കുക യുമില്ല. 7: 8-9; 17: 18-19; 18: 103-105; 40: 47-50 വിശദീകരണം നോക്കുക.