( മുജാദിലഃ ) 58 : 21

كَتَبَ اللَّهُ لَأَغْلِبَنَّ أَنَا وَرُسُلِي ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ

നിശ്ചയം, ഞാനും എന്‍റെ പ്രവാചകന്മാരും തന്നെയാണ് അതിജയിക്കുക എ ന്ന് അല്ലാഹു രേഖപ്പെടുത്തിവെച്ചിരിക്കുന്നു, നിശ്ചയം അല്ലാഹു ശക്തനായ അജയ്യന്‍ തന്നെയാകുന്നു.

അല്ലാഹുവിന്‍റെ സംഘത്തിന് തന്നെയാണ് എവിടെയും അത്യന്തികമായ വിജയം ലഭിക്കുക. പിശാചിന്‍റെ സംഘക്കാര്‍ അവസാനം പരാജയപ്പെടുകതന്നെയാണ് ചെയ്യുക. എന്നാല്‍ 30: 7 ല്‍ പറഞ്ഞ പ്രകാരം പരലോകത്തെയും അല്ലാഹുവിന്‍റെ നിഷ്പക്ഷതാ ഗു ണനാമത്തെയും നിഷേധിക്കുന്ന കാഫിറുകള്‍ക്ക് നൈമിഷികമായ ഐഹികലോക ജീ വിതവിഭവങ്ങള്‍ നല്‍കിയിട്ടുള്ളതിനാലും അവര്‍ക്കാണ് സ്ഥാനമാനങ്ങളും പദവികളും അധികാരങ്ങളുമെല്ലാമുള്ളത് എന്നതിനാലും അവര്‍ സത്യത്തിലാണെന്ന് അഭിമാനിക്കു ന്നവരാണ്. ഫിര്‍ഔന്‍-ഹാമാന്‍-ഖാറൂന്‍മാരുടെ അഭിനവകാലത്തെ പതിപ്പുകളായ ഇ ത്തരം മനുഷ്യപ്പിശാചുക്കള്‍ക്ക് അദ്ദിക്റിനെ എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈ മിനുമായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികളെ ഒരു ശല്യം ചെയ്യാനല്ലാതെ ഉപദ്രവി ക്കാനൊന്നും സാധിക്കുകയില്ല. 3: 175-179; 30: 47; 40: 5, 50-51 വിശദീകരണം നോക്കുക.