وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللَّهِ أَنْدَادًا يُحِبُّونَهُمْ كَحُبِّ اللَّهِ ۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِلَّهِ ۗ وَلَوْ يَرَى الَّذِينَ ظَلَمُوا إِذْ يَرَوْنَ الْعَذَابَ أَنَّ الْقُوَّةَ لِلَّهِ جَمِيعًا وَأَنَّ اللَّهَ شَدِيدُ الْعَذَابِ
അല്ലാഹുവിനെക്കൂടാതെ അവന് സമന്മാരെ തെരഞ്ഞെടുക്കുന്നവര്‍ മനുഷ്യരിലുണ്ട്, അവര്‍ അല്ലാഹുവിനെ സ്നേഹിക്കേണ്ടതുപോലെ അവരെ സ്നേഹിക്കുന്നു; എന്നാല്‍ വിശ്വാസികളായിട്ടുള്ളവരോ, അല്ലാഹുവിനെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുക, അക്രമികളായവര്‍ കാണുകയാണെങ്കില്‍, അവര്‍ ശിക്ഷ കാണുന്ന സന്ദര്‍ഭം-അന്ന് നിശ്ചയം സര്‍വ്വശക്തിയും അല്ലാഹുവിന് മാത്രമാണെന്നും, നിശ്ചയം അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനുമാണെന്നും.
2: 254 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിതലക്ഷ്യം പൂര്‍ത്തി യാക്കാത്ത, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളും. ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദി ക്റിനെ മൂടിവെച്ചതുകാരണം നാഥനാല്‍ വധിക്കപ്പെട്ട, ആത്മാവില്ലാത്ത ഇത്തരം കപട വിശ്വാസികളായ നേതാക്കള്‍ അനുയായികളെ നരകക്കുണ്ഠത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകുന്നവരാണ്. അവര്‍ അല്ലാഹ് എന്ന് നാവുകൊണ്ട് പറയുന്നുണ്ടെങ്കിലും അവരുടെ ഹൃദയങ്ങളില്‍ പിശാചിനെ കുടിയിരുത്തിക്കൊണ്ട് അവനിലേക്ക് എത്തിപ്പെടാന്‍ ഇടയാളന്മാരെയും ശുപാര്‍ശക്കാരെയും ജല്‍പിക്കുന്നവരും പ്രപഞ്ചനാഥനായ അല്ലാഹുവിന് സമന്മാരെ വെക്കുന്നവരുമാണ്. അദ്ദിക്ര്‍ കൊണ്ടല്ലാതെ വിശ്വാസം രൂപപ്പെടുക യോ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയോ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ ഇല്ല എന്ന് 2: 186; 7: 8-9; 18: 103-106; 25: 23; 47: 8-9 സൂക്തങ്ങളില്‍ വിവരിച്ചി ട്ടുണ്ട്. 10: 17 ല്‍ വിവരിച്ച പ്രകാരം ഹൃദയത്തിന്‍റെ ഭാഷയില്‍ അദ്ദിക്ര്‍ വിവരിച്ചിട്ട് പിന്നെ അതില്‍ നിന്ന് പിന്തിരിഞ്ഞു പോകുന്ന ഭ്രാന്തന്മാരോട് നാഥന്‍ പ്രതികാരം ചെയ്യുന്നതാണ്. 6: 21 ല്‍, ആരാണ് അല്ലാഹുവിന്‍റെമേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനേക്കാള്‍, അ ല്ലെങ്കില്‍ അവന്‍റെ സൂക്തങ്ങള്‍ തള്ളിപ്പറഞ്ഞ് കളവാക്കിയവനേക്കാള്‍ ഏറ്റവും വലിയ അക്രമി? നിശ്ചയം അവന്‍ ഇത്തരം അക്രമികളെ വിജയം വരിപ്പിക്കുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം അക്രമികള്‍ വിധി ദിവസം കൈകടിച്ചുകൊണ്ട് "ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടു ത്തിട്ടുണ്ടായിരുന്നില്ലെങ്കില്, അവനാണല്ലോ അദ്ദിക്ര്‍ വന്നുകിട്ടിയതിനുശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ" എന്ന് വിലപിക്കുന്ന രംഗം 25: 27-29 ല്‍ ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. നാഥനെ നി ഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍ 25: 74 ല്‍ പറഞ്ഞ പ്രകാരം 'ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍ നിന്നും സന്തതിപരമ്പരകളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ പ്രദാനം ചെയ്യേണമേ! ഞങ്ങളെ നീ സൂക്ഷ്മാലുക്കള്‍ക്ക് മുന്നില്‍ നടക്കു ന്നവരുമാക്കേണമേ!' എന്ന് പ്രാര്‍ത്ഥിക്കുന്നവരും സ ന്താനങ്ങളെ പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്നവരുമാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എ ന്നത് ഭക്ഷണമാക്കിയതിനാല്‍ അവരുടെ മരണസമയത്ത് "നിശ്ചയം ഞങ്ങള്‍ കാഫിറു കളും അക്രമികളും ആയിരുന്നു" എന്ന് ആ ത്മാവിനെതിരെ സാക്ഷ്യം വഹിക്കുന്നതാണ് എന്ന് 7: 37 ലും 21: 14 ലും പറഞ്ഞിട്ടുണ്ട്. 3: 31 ല്‍, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കു ന്നുവെങ്കില്‍ എന്നെ (പ്രവാചകനെ) പിന്‍പറ്റുക എന്ന് പറഞ്ഞിട്ടുണ്ട്. 9: 55, 85; 25: 17-18, 33-34 വിശദീകരണം നോക്കുക.