وَأَنْفِقُوا مِنْ مَا رَزَقْنَاكُمْ مِنْ قَبْلِ أَنْ يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَىٰ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُنْ مِنَ الصَّالِحِينَ
നിങ്ങളില്‍ ഒരാള്‍ക്ക് മരണം വരുന്നതിന് മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയ തില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുവീന്‍, അപ്പോള്‍ അവന്‍ പറയും: എ ന്‍റെ നാഥാ, അടുത്ത ഒരു അവധിവരെ എന്നെ നീ പിന്തിപ്പിച്ചിരുന്നുവെങ്കില്‍ അപ്പോള്‍ ഞാന്‍ സത്യപ്പെടുത്തുന്നവനും ഞാന്‍ സജ്ജനങ്ങളില്‍ പെട്ടവനാവുകയും ചെയ്യുമായിരുന്നു.
സത്യമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ജീവിതലക്ഷ്യം മനസ്സിലാക്കാതെ ജീവിച്ച ഫു ജ്ജാറുകള്‍ മരണസമയത്ത് 'അല്‍പസമയം കൂടി നീട്ടിത്തന്നാല്‍ ഞാന്‍ അദ്ദിക്റിനെ സ ത്യപ്പെടുത്തികൊള്ളാം' എന്ന് വിലപിക്കുന്ന രംഗമാണ് സൂക്തത്തില്‍ വരച്ചുകാണിക്കു ന്നത്. എന്നാല്‍ വിശ്വാസികള്‍ നാലാം ഘട്ടത്തില്‍ മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടു ള്ളത് 2: 286 ല്‍ വിവരിച്ച പ്രകാരം ഏഴാം ഘട്ടത്തിലേക്ക് സ്വര്‍ഗം പണിയുന്നതിന് വേണ്ടി യാണ് എന്ന ബോധത്തോടെ അവര്‍ വന്നപ്പോള്‍ കൊണ്ടുവരാത്തതും ഭൂമിയില്‍ നിന്ന് പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ എല്ലാ അനുഗ്രഹങ്ങളും ഏറ്റവും വലിയ അ നുഗ്രഹമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗം ഇവിടെ പണിയു കയും അങ്ങനെ അല്ലാഹു അവനെയും അവന്‍ അല്ലാഹുവിനെയും പരസ്പരം തൃപ്തി പ്പെട്ടുകൊണ്ട് മരണപ്പെടുകയും ഇവിടെ പണിതസ്വര്‍ഗം അനന്തരമെടുക്കുകയും ചെയ്യു ന്നതാണ്. 2: 254; 23: 99-100; 43: 68-72 വിശദീകരണം നോക്കുക.