( അൽ അഅ്റാഫ് ) 7 : 117

وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ

നാം മൂസാക്ക് ദിവ്യസന്ദേശം നല്‍കി: നീ നിന്‍റെ വടിയിടുക, അപ്പോളതാ അ ത് അവര്‍ നിര്‍മ്മിച്ച കൃത്രിമങ്ങളെയെല്ലാം വിഴുങ്ങിക്കളയുന്നു.

മാരണം പിശാചിന്‍റെ ഭാഗത്ത് നിന്നുള്ളതാണെന്ന് 2: 102; 4: 51 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. മാരണക്കാര്‍ വടികളും കയറുകളും താഴെയിട്ടപ്പോള്‍ അവ ചലിക്കുന്നതായി കാണുന്നവര്‍ക്ക് പിശാച് തോന്നിപ്പിക്കുകയാണുണ്ടായത്. 20: 65-67 ല്‍ മാരണക്കാര്‍ ചോദിച്ചു: ഓ മൂസാ! നീയാണോ ഇടുന്നത്, അതോ ഞങ്ങളാണോ ആദ്യം ഇടുന്നവരാകേണ്ടത്? മൂസാ പറഞ്ഞു: അല്ല, നിങ്ങള്‍ ഇട്ടുകൊള്ളുക. അപ്പോഴതാ അവരുടെ കയറു കളും വടികളും അവരുടെ മാരണത്താല്‍ മൂസാക്ക് നേരെ ഇഴഞ്ഞ് വരുന്നതായി തോന്നി. മൂസാക്ക് ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെടുന്ന അവസ്ഥയുണ്ടായി എന്ന് പറഞ്ഞിട്ടുണ്ട്. നാഥന്‍റെ ദൃഷ്ടാന്തമായ വടി നാഥന്‍റെ കല്‍പനപ്രകാരം മൂസാ താഴെയിട്ടപ്പോള്‍ അത് പാമ്പായി മാറുകയും പിശാചുണ്ടാക്കിയ പാമ്പുകളെല്ലാം അപ്രത്യക്ഷമാവുകയുമാണുണ്ടായത്.