كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا
നിശ്ചയം, അത് അവര്‍ കാണുന്ന ദിനം, രാത്രിയുടെ ഒരു 'ഇശാ' സമയമോ അ ല്ലെങ്കില്‍ പകലിന്‍റെ ഒരു 'ളുഹാ' സമയമോ അല്ലാതെ അവര്‍ കഴിച്ചുകൂട്ടിയിട്ടില്ല എന്നതുപോലെയാണ് അവര്‍ക്ക് തോന്നുക.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ജീവിതലക്ഷ്യം ഉണര്‍ത്തുന്ന അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്നവരായതിനാല്‍ അവര്‍ ലോകത്തിന്‍റെ അന്ത്യത്തിനുവേണ്ടി ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നവരാണ്. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അവര്‍ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യുന്നില്ല. കളവ് മാത്രം പറയുന്ന അവര്‍ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനാലാണ് 25: 33-34 ല്‍ വിവരിച്ച പ്രകാ രം അവര്‍ അവരുടെ മുഖങ്ങളിന്മേല്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏ റ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരായതും, 8: 22 ല്‍ വിവരിച്ച പ്രകാരം ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവരായതും. 23: 112-113; 48: 6; 70: 7; 89: 23-24 വിശദീകരണം നോക്കുക.