( അത്തൗബ ) 9 : 2

فَسِيحُوا فِي الْأَرْضِ أَرْبَعَةَ أَشْهُرٍ وَاعْلَمُوا أَنَّكُمْ غَيْرُ مُعْجِزِي اللَّهِ ۙ وَأَنَّ اللَّهَ مُخْزِي الْكَافِرِينَ

അപ്പോള്‍ നിങ്ങള്‍ ഭൂമിയില്‍ നാലുമാസം സ്വൈരമായി സഞ്ചരിച്ചു കൊള്ളുക, നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക, നിശ്ചയം നിങ്ങള്‍ അല്ലാഹുവിനെ പ രാജയപ്പെടുത്തുന്നവരൊന്നുമല്ല, നിശ്ചയം അല്ലാഹു കാഫിറുകളെ നിന്ദ്യരാക്കു ന്നതുമാകുന്നു.

ഏതെങ്കിലും ഒരു ജനത നിങ്ങളോട് കരാര്‍ ലംഘനവും രാജ്യദ്രോഹവും കാണി ക്കുന്നു എന്ന് വ്യക്തമായാല്‍ അവരുമായുള്ള കരാര്‍ പരസ്യമായി റദ്ദാക്കേണ്ടതാണെന്നും നിങ്ങളുമായി ഞങ്ങള്‍ക്ക് യാതൊരു കരാറുമില്ലെന്ന് തുറന്ന് പ്രഖ്യാപിക്കേണ്ടതാണെ ന്നും 8: 58 ല്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പരസ്യപ്രഖ്യാപനം കൂടാതെ സന്ധിയിലിരിക്കുന്ന ഒരു ജനതക്കെതിരെ യുദ്ധനടപടികള്‍ ആരംഭിക്കുന്നത് വഞ്ചനാപരമാണ്. ഈ ധാര്‍മ്മിക പെരുമാറ്റച്ചട്ടമനുസരിച്ച് കരാര്‍ നിലവിലിരിക്കെ ഇസ്ലാമിനെതിരില്‍ നിരന്തരം ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയും സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ കരാര്‍ വ്യവസ്ഥ വലിച്ചെറിഞ്ഞ് ഇസ്ലാമിന്‍റെ ശത്രുക്കളായ മദീനയിലെ ജൂതരുമായി കൈകോര്‍ക്കുക യും ചെയ്തിരുന്ന മുശ്രിക്ക് ഗോത്രങ്ങളുമായി ഉടമ്പടി ദുര്‍ബലപ്പെടുത്തിക്കൊണ്ടാണ് ഇവിടെ പൊതുവിളംബരം നല്‍കപ്പെട്ടിരിക്കുന്നത്. ഹിജ്റ 9-ാം വര്‍ഷം ദുല്‍ഹജ്ജ് 10-ാം തിയ്യതിയാണ് ഈ പ്രഖ്യാപനമുണ്ടായത്. അന്ന് മുതല്‍ ഹിജ്റ 10-ാം വര്‍ഷം റബീഉല്‍ ആഖിര്‍ 10 വരെ നാലുമാസം, തങ്ങളുടെ നയനിലപാടിനെക്കുറിച്ച് നല്ലവണ്ണം ചിന്തിക്കാന്‍ അവര്‍ക്ക് അവധി നല്‍കപ്പെട്ടു. തുറന്ന യുദ്ധത്തിനാണ് ഭാവമെങ്കില്‍ അതിന് തയ്യാറാവുക, രാജ്യം വിട്ടുപോകാനാണ് ഉദ്ദേശ്യമെങ്കില്‍ അഭയസങ്കേതം കണ്ടെത്തുക. അഥവാ ഇസ്ലാം സ്വീകരിക്കുന്നുവെങ്കില്‍ നല്ലതുപോലെ ചിന്തിച്ചുറച്ച് സ്വീകരിക്കുക.

പ്രവാചകന്‍റെ കാലത്ത് നാഥന്‍റെ ഗ്രന്ഥം ഒരു പുസ്തകമായി ക്രോഡീകരിച്ചിരു ന്നില്ല. എന്നാല്‍ ഗ്രന്ഥത്തിലേ സൂക്തങ്ങള്‍ മക്കാമുശ്രിക്കുകളുടെ ഭാഷയിലാണ് അവ തരിച്ചിട്ടുള്ളത്. അവര്‍ അതിനെ എതിര്‍ത്തതുകൊണ്ടാണ് അവരെ കാഫിര്‍ എന്ന് വിളിച്ചത്. 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളുമാണ്. അക്കൂട്ടര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണ് എന്ന് 2: 6-7, 18 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 85; 4: 91; 6: 25-26 വിശദീകരണം നോക്കുക.