( അത്തൗബ ) 9 : 3

وَأَذَانٌ مِنَ اللَّهِ وَرَسُولِهِ إِلَى النَّاسِ يَوْمَ الْحَجِّ الْأَكْبَرِ أَنَّ اللَّهَ بَرِيءٌ مِنَ الْمُشْرِكِينَ ۙ وَرَسُولُهُ ۚ فَإِنْ تُبْتُمْ فَهُوَ خَيْرٌ لَكُمْ ۖ وَإِنْ تَوَلَّيْتُمْ فَاعْلَمُوا أَنَّكُمْ غَيْرُ مُعْجِزِي اللَّهِ ۗ وَبَشِّرِ الَّذِينَ كَفَرُوا بِعَذَابٍ أَلِيمٍ

അല്ലാഹുവില്‍ നിന്നും അവന്‍റെ പ്രവാചകനില്‍ നിന്നും എല്ലാ മനുഷ്യര്‍ക്കുമാ യി വലിയ ഹജ്ജ് ദിനത്തിലുള്ള പൊതു വിളംബരമാണിത്, നിശ്ചയം അല്ലാഹു വും അവന്‍റെ പ്രവാചകനും മുശ്രിക്കുകളില്‍ നിന്നുള്ളവരോടുള്ള ബാധ്യതകളില്‍ നിന്ന് മുക്തനായിരിക്കുന്നു, ഇനി നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അപ്പോള്‍ അതുതന്നെയാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ പിന്തിരിയുന്നവരാ ണെങ്കിലോ അപ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുക, നിശ്ചയം നിങ്ങള്‍ അല്ലാഹുവിനെ പരാജയപ്പെടുത്തുന്നവരൊന്നുമല്ല, കാഫിറുകളായവര്‍ക്ക് വേദനാജനകമായ ശിക്ഷകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.

'വലിയ ഹജ്ജ് ദിനം' എന്നതുകൊണ്ടുദ്ദേശ്യം ദുല്‍ഹജ്ജ് ഒമ്പതിനുള്ള അറഫാ ദിനമോ പത്തിനുള്ള ബലിദിനമോ ആകാം. ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗമധ്യേ സദസ്യ രോട് പ്രവാചകന്‍ ഇത് ഏത് ദിവസമെന്ന് ചോദിച്ചപ്പോള്‍ 'വലിയ ഹജ്ജുദിനം' എന്ന് അ വര്‍ മറുപടി പറഞ്ഞു. അറബികള്‍ ഉംറക്ക് 'ചെറിയ ഹജ്ജ്' (ഹജ്ജുല്‍ അസ്ഗര്‍) എന്നും ദുല്‍ ഹജ്ജ് നാളുകളിലെ നിശ്ചിത തിയ്യതികളില്‍ നിര്‍വ്വഹിക്കപ്പെടുന്ന ഹജ്ജിന് 'വലി യ ഹജ്ജ് (ഹജ്ജുല്‍ അക്ബര്‍)' എന്നും പറയാറുണ്ട്. ഹജ്ജത്തുല്‍ വിദാഇലെ അറഫാദിനം വെള്ളിയാഴ്ചയായിരുന്നതിനാല്‍ അറഫാദിനം വെള്ളിയാഴ്ച വരുന്നതിനും ഹജ്ജു ല്‍ അക്ബര്‍ എന്ന് പറയാറുണ്ട്. ഹജ്ജ് എന്നാല്‍ അറഫയാണെന്ന് പ്രപഞ്ചനാഥന്‍ അ വന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്.

ഇന്ന് ഗ്രന്ഥം വായിക്കുന്ന ഫുജ്ജാറുകളായ, വിവിധ സംഘടനകളുടെ നേതാക്ക ളും അവരുടെ അനുയായികളുമാണ് യഥാര്‍ത്ഥ കാഫിറുകളും അക്രമികളും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരും. പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തില്‍ വെച്ച് അവര്‍ തമ്മില്‍ പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി ഇത്തരം കാഫിറുകളോട് 109: 6 പ്രകാരം നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതരീതി, എനി ക്ക് യഥാര്‍ത്ഥ ജീവിതരീതിയും എന്ന് പറയാനും; 14: 30 പ്രകാരം ബോറന്മാരുടെ വീടായ നരകക്കുണ്ഠത്തിലേക്കുള്ള അവരോട് "നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിച്ചുകൊള്ളുക, നിശ്ചയം! നിങ്ങളുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ് എന്ന് പറയാനുമാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. പ്രവാചകനും പ്രവാചകനെ പിന്‍പറ്റുന്ന വിശ്വാസിക്കും കപടവിശ്വാ സികളെയും അനുയായികളായ കാഫിറുകളെയും അനുസരിക്കാന്‍ പാടില്ല എന്ന് 33: 1, 48 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് വിശ്വാസി സ്വീകരിക്കേണ്ട ജീവിതരീതി 7: 205-206 ല്‍ വിവരി ച്ചിട്ടുണ്ട്.

അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുകയും അത് ലോകരിലേക്ക് പ്രചരിപ്പിച്ചുകൊണ്ട് നാഥനെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ ശത്രുക്കള്‍ 15: 44 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലേക്കും നിജപ്പെടുത്തി വെക്കപ്പെട്ടിട്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. 2: 254; 4: 138-140; 7: 37 വിശദീകരണം നോക്കുക.