( അന്നഹ്ൽ ) 16 : 23

لَا جَرَمَ أَنَّ اللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُ لَا يُحِبُّ الْمُسْتَكْبِرِينَ

സംശയത്തിനിടയില്ല, നിശ്ചയം അല്ലാഹു അവര്‍ ഒളിപ്പിച്ചുവെക്കുന്ന ഒന്നും അവര്‍ പരസ്യമാക്കുന്ന ഒന്നും അറിയുന്നവന്‍ തന്നെയാണ്, നിശ്ചയം അ വന്‍ അഹങ്കാരികളെ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. 

അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമാ ണ് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അഹങ്കാരികള്‍. 7: 40-41 ല്‍ വിവരിച്ച പ്രകാരം ഭ്രാന്തന്മാരും അക്രമികളുമായ അവര്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്ന് കൊടു ക്കുകയോ തുന്നല്‍കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നത് വരെ അ വര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല. അവരുടെ പട്ടിക നരകക്കുണ്ഠത്തിലേക്കു ള്ള സിജ്ജീനിലാണെന്ന് 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. ആയിരത്തില്‍ ഒന്നായ വിശ്വാസി തന്‍റെ ജിന്നു കൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. 2: 6-7; 7: 146-147; 16: 19; 39: 59-60 വിശദീകരണം നോക്കുക.