( അൽ കഹ്ഫ് ) 18 : 42

وَأُحِيطَ بِثَمَرِهِ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَا أَنْفَقَ فِيهَا وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَا لَيْتَنِي لَمْ أُشْرِكْ بِرَبِّي أَحَدًا

അങ്ങനെ അവന്‍റെ ഫലസമൃദ്ധി നാശത്താല്‍ വലയം ചെയ്യപ്പെട്ടു, അതില്‍ ചെ ലവഴിച്ചതിന്‍റെ പേരില്‍ അവന്‍ കൈമലര്‍ത്തി, അതാകട്ടെ അതിന്‍റെ പന്തലുക ളോടെത്തന്നെ നിലം പതിച്ചിരിക്കുന്നു, അവന്‍ പറയുന്നവനുമായി: ഹാ എന്‍റെ നാശം, എന്‍റെ നാഥനില്‍ ഞാന്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!

കാഫിറുകളായ ഒരു ജനവിഭാഗത്തെ അവരുടെ കൃഷി നശിപ്പിച്ചുകൊണ്ട് പരീക്ഷിച്ച സന്ദര്‍ഭം 68: 17-29 ല്‍ വിവരിച്ചിട്ടുണ്ട്. അദ്ദിക്ര്‍ ലഭിച്ചിട്ട് അത് ഇന്നത്തെ കാലത്ത് പിന്‍പറ്റി ജീവിക്കുക പ്രായോഗികമല്ല, അതെല്ലാം പൂര്‍വ്വികരുടെ പഴമ്പുരാണങ്ങളാണ് എന്ന നയത്തി ല്‍ അതിനെ സ്വയം ഉപയോഗപ്പടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍ കുകയോ ചെയ്യാതെ മൂടിവെച്ച് ലോകം നശിക്കുന്നത് കൈയുംകെട്ടി നോക്കിയിരിക്കുന്ന ഏത് ജനവിഭാഗത്തെക്കൊണ്ടും അല്ലാഹു അപ്രകാരമാണ് പ്രവര്‍ത്തിക്കുക എന്ന് ഈ സംഭവം താക്കീത് നല്‍കുന്നുണ്ട്. ഇത്തരം കാഫിറുകളോട്: നിങ്ങള്‍ ചിന്തിച്ചു നോക്കിയി ട്ടുണ്ടോ, നിങ്ങളുടെ കുടിവെള്ളം ഒരു പ്രഭാതത്തില്‍ വറ്റിപ്പോവുകയാണെങ്കില്‍ അപ്പോ ള്‍ ആരാണ് നിങ്ങള്‍ക്ക് കുടിക്കാനുള്ള തെളിഞ്ഞ ഉറവുവെള്ളം കൊണ്ടുവന്ന് തരാനുള്ളത് എന്ന് 67: 30 ല്‍ ചോദിച്ചിട്ടുണ്ട്. 

സൂക്തത്തില്‍ 'എന്‍റെ നാഥനില്‍ ഞാന്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരുന്നുവെങ്കില്‍' എന്ന് പറഞ്ഞതിലെ പങ്കുചേര്‍ക്കല്‍-ശിര്‍ക്ക് -എന്താണെന്നത് പ്രത്യേകം ശ്രദ്ധിക്കുക! അ തായത് സ്രഷ്ടാവിന് ഇടയാളന്‍മാരെയോ പകരക്കാരെയോ ഒന്നും അവന്‍ ജല്‍പിക്കു ന്നില്ല, മറിച്ച് അവന് നല്‍കപ്പെട്ട അനുഗ്രഹങ്ങളുടെ ഉറവിടം വിസ്മരിച്ചുകൊണ്ട് അവന്‍ തെമ്മാടിയാവുകയാണുണ്ടായത്. 2: 99, 176; 9: 67-68; 59: 19 വിശദീകരണം നോക്കുക.