( മര്‍യം ) 19 : 97

فَإِنَّمَا يَسَّرْنَاهُ بِلِسَانِكَ لِتُبَشِّرَ بِهِ الْمُتَّقِينَ وَتُنْذِرَ بِهِ قَوْمًا لُدًّا

അപ്പോള്‍ നിശ്ചയം നാം അതിനെ നിന്‍റെ നാവിന് വളരെ എളുപ്പമാക്കിരിക്കുന്നു, നീ സൂക്ഷ്മാലുക്കളെ അതുകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുന്നതിനും കുതര്‍ക്കികളായ ജനതയെ നീ അതുകൊണ്ട് താക്കീത് നല്‍കുന്നതിനും വേണ്ടി.

41: 44 ല്‍, നാം അതിനെ ഒരു വിദേശ ഭാഷയിലുള്ള വായന ആക്കിയിരുന്നുവെങ്കി ല്‍ അവര്‍ ചോദിക്കുകതന്നെ ചെയ്യും: എന്താണ് അതിന്‍റെ സൂക്തങ്ങള്‍ സ്പഷ്ടമാക്ക പ്പെടാത്തത്?-ഒരു വിദേശ ഗ്രന്ഥവും ഒരു അറബിയും! നീ പറയുക; അത് വിശ്വാസികളാ യവര്‍ക്ക് മാര്‍ഗദര്‍ശനവും രോഗശമനവുമാണ്, ആരാണോ വിശ്വസിക്കാത്തത്, അവരു ടെ ചെവിയില്‍ ഒരു മൂടിയുണ്ട്, അത് അവരുടെമേല്‍ അന്ധതയുമാണ്, അക്കൂട്ടര്‍ വിദൂര സ്ഥലത്തുനിന്ന് വിളിക്കപ്പെടുന്നവരെപ്പോലെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപ പ്പെട്ടിരിക്കുന്നതിനാല്‍ കാഴ്ചയുണ്ടായിട്ടും അത് കാണാത്തവരും കേള്‍വിയുണ്ടായിട്ടും അത് കേള്‍ക്കാത്തവരുമായ ഫുജ്ജാറുകളാണ് നരകക്കുണ്ഠത്തിലേക്കുള്ള കാഫിറുക ള്‍ എന്ന് 18: 100-101 ല്‍ പറഞ്ഞിട്ടുണ്ട്. 2: 119; 12: 2-3; 14: 4; 16: 103 വിശദീകരണം നോക്കുക.