وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ
നിനക്കുമുമ്പ് പ്രവാചകന്മാരില്‍ നിന്ന് ആരെയും നാം അയച്ചിട്ടുമില്ല, നിശ്ചയം ഞാനല്ലാതെ മറ്റൊരു ഇലാഹും ഇല്ല എന്ന് അവനിലേക്ക് ദിവ്യസന്ദേശം നല്‍കി യിട്ടല്ലാതെ, അപ്പോള്‍ നിങ്ങള്‍ എന്നെമാത്രം സേവിക്കുന്നവരാവുക.
അല്ലാഹുവിന്‍റെ അടിമകളായ മനുഷ്യര്‍ അവനുവേണ്ടി മാത്രം ജീവിക്കുന്നവരും അവനെ സേവിക്കുന്നവരും അവനെ സഹായിക്കുന്നവരും അവനെമാത്രം ഭയപ്പെടുന്നവ രും അവനെമാത്രം ആശ്രയിക്കുന്നവരുമാകണമെന്നും അവന്‍റെ മുമ്പില്‍ മാത്രമേ ജീവിത ത്തെക്കുറിച്ച് വിധിദിവസം ഉത്തരം പറയേണ്ടതുള്ളൂ എന്നും പഠിപ്പിക്കുന്നതിന് വേണ്ടിയാ ണ് നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാരെയും വിവിധ കാലഘട്ടങ്ങളിലായി അദ്ദിക്റും കൊണ്ട് നിയോഗിച്ചിട്ടുള്ളത് എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. എന്നാല്‍ അ ദ്ദിക്ര്‍ മുറുകെപ്പിടിച്ച് ജീവിക്കുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാ സികള്‍ മാത്രമാണ് ആ ബോധത്തില്‍ നിലകൊള്ളുക.
3: 7-10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേ ഷം ഗ്രന്ഥം വായിക്കുന്ന പ്രവാചകന്‍റെ ജനത കാഫിറുകള്‍, ഫാജിറുകള്‍, വിശ്വാസികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി മാറി. ഈ മൂന്ന് വിഭാഗങ്ങളില്‍ അദ്ദിക്റിനെ സത്യപ്പെ ടുത്തി ജീവിക്കുന്ന വിശ്വാസി മാത്രമാണ് സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുക. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന മറ്റു രണ്ട് വിഭാഗങ്ങളായ, ഫുജ്ജാറുകളാ യ കുഫ്ഫാറുകളില്‍ നിന്നുള്ള ഓരോ വിഭാഗവും 15: 44 ല്‍ വിവരിച്ച പ്രകാരം നരകക്കു ണ്ഠത്തിന്‍റെ 7 വാതിലുകളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണ്. 1: 4; 15: 90-91; 16: 2, 36 വിശദീകരണം നോക്കുക.