( അമ്പിയാഅ് ) 21 : 51

وَلَقَدْ آتَيْنَا إِبْرَاهِيمَ رُشْدَهُ مِنْ قَبْلُ وَكُنَّا بِهِ عَالِمِينَ

നിശ്ചയം, ഇതിനുമുമ്പ് ഇബ്റാഹീമിന് നാം അവന്‍റെ തന്‍റേടം നല്‍കിയിട്ടുണ്ടാ യിരുന്നു, നമുക്ക് അവനെക്കുറിച്ച് ശരിക്കും അറിവുള്ളതുമാണ്.

2: 186, 256 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തന്‍റേടത്തിന്‍റെ പാത അദ്ദിക്ര്‍ തന്നെ യാണ്. അതിനാല്‍ 5: 48 ല്‍ വിവരിച്ച പ്രകാരം ആരാണോ അദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് തന്‍റേടത്തിന്‍റെ മാര്‍ഗത്തിലായിക്കഴിഞ്ഞു. 7: 201-202; 14: 28-29 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍, അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പിശാചിനെ സേവിച്ചുകൊ ണ്ടിരിക്കുന്നവരും അവന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരുമായതിനാല്‍ പിശാച് അവരെ നരകക്കുണ്ഠത്തിലേക്ക് നയിക്കുന്നതാണ്. 7: 146-147; 16: 120-122 വിശദീകരണം നോക്കുക.