( അല്‍ ഹജ്ജ് ) 22 : 64

لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِنَّ اللَّهَ لَهُوَ الْغَنِيُّ الْحَمِيدُ

ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അവനുള്ളതാകുന്നു, നിശ്ചയം അല്ലാഹു അവന്‍ തന്നെയാണ് ഐശ്വര്യവാനായ സ്തുത്യര്‍ഹന്‍.

ആദ്യവും അന്ത്യവുമില്ലാത്ത, ഐശ്വര്യവാനും സ്വയം സ്തുത്യര്‍ഹനുമായ അല്ലാഹു സൃഷ്ടിച്ചതാണ് ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ള ഏതൊരു വസ്തുവിനെയും. അപ്പോള്‍ ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍ ഐശ്വര്യമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം മനസ്സിലാക്കി നിലകൊള്ളുന്നുവെങ്കില്‍ അതിന്‍റെ ഗുണം അവനുതന്നെയാണ്. 31: 12 ല്‍, നിശ്ചയം ലുഖ്മാന് നാം തത്വജ്ഞാനം നല്‍കിയിട്ടുണ്ട്- അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കുന്നവനാകുന്നതിനുവേണ്ടി; ആരെങ്കിലും നന്ദി പ്രകടിപ്പി ക്കുന്നുണ്ടെങ്കില്‍ അപ്പോള്‍ നിശ്ചയം അവന്‍ നന്ദി പ്രകടിപ്പിക്കുന്നത് അവനുവേണ്ടിത്ത ന്നെയാണ്, ആരെങ്കിലും നിഷേധിയാകുന്നുവെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു സ്വയം സ്തുത്യര്‍ഹനായ ഐശ്വര്യവാന്‍ തന്നെയാകുന്നു എന്നും; 35: 15 ല്‍, ഓ മനുഷ്യരേ! നി ങ്ങള്‍ അല്ലാഹുവിനെ ആവശ്യമുള്ള ദരിദ്രരാകുന്നു; അല്ലാഹുവാകട്ടെ, അവന്‍ സ്വയം സ് തുത്യര്‍ഹനായ ഐശ്വര്യവാനുമാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. 2: 284; 4: 158; 17: 1 വിശ ദീകരണം നോക്കുക.