( ആലിഇംറാന്‍ ) 3 : 44

ذَٰلِكَ مِنْ أَنْبَاءِ الْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنْتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَامَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنْتَ لَدَيْهِمْ إِذْ يَخْتَصِمُونَ

അതെല്ലാം നാം നിന്നിലേക്ക് ദിവ്യബോധനമായി നല്‍കുന്ന മറഞ്ഞ വൃത്താന്ത ങ്ങളാകുന്നു, മര്‍യമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടത് അവരില്‍ ആരാണെന്ന് നിശ്ചയിക്കുന്നതിനുവേണ്ടി അവരുടെ അമ്പുകള്‍ എറിയപ്പെട്ടപ്പോള്‍ അവരുടെ യടുത്ത് നീയുണ്ടായിരുന്നില്ല, അവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോഴും അവരുടെ യടുത്ത് നീയുണ്ടായിരുന്നില്ല.

12: 102 ല്‍, അതെല്ലാം നാം നിനക്ക് ദിവ്യബോധനമായി നല്‍കുന്ന മറഞ്ഞ വൃത്താ ന്തങ്ങളാണ്; അവര്‍ ഒരുമിച്ചുകൂടി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഗൂഢതന്ത്രം പ്രയോഗിച്ചപ്പോള്‍ നീ അവിടെ ഉണ്ടായിരുന്നില്ലല്ലോ എന്ന് മുഹമ്മദ് നബിയോട് പറഞ്ഞതായി പറഞ്ഞിട്ടുണ്ട്. നൂഹ്, ഹൂദ്, സ്വാലിഹ്, ശുഐബ്, ലൂത്ത് തുടങ്ങിയ പ്രവാചകന്‍മാരുടെ ചരി ത്രം വിവരിച്ചശേഷം 7: 101 ല്‍, അതെല്ലാമാണ് ആ നാടുകളുടെ വൃത്താന്തങ്ങള്‍, അവ നി നക്ക് വഴിക്കുവഴിയായി വിശദീകരിച്ച് തരികയാണ്, നിശ്ചയം അവരുടെ പ്രവാചകന്‍മാര്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി അവരിലേക്ക് വന്നിട്ടുണ്ടായിരുന്നു, എന്നാല്‍ അവര്‍ കാഫിറുകളായി, അപ്രകാരമാണ് കാഫിറുകളുടെ ഹൃദയങ്ങള്‍ നാം അടച്ചുപൂട്ടുന്നത് എ ന്ന് നാഥന്‍ പറഞ്ഞിട്ടുണ്ട്. 2: 252; 12: 3, 111; 42: 52 വിശദീകരണം നോക്കുക.