( ഫാത്വിര്‍ ) 35 : 39

هُوَ الَّذِي جَعَلَكُمْ خَلَائِفَ فِي الْأَرْضِ ۚ فَمَنْ كَفَرَ فَعَلَيْهِ كُفْرُهُ ۖ وَلَا يَزِيدُ الْكَافِرِينَ كُفْرُهُمْ عِنْدَ رَبِّهِمْ إِلَّا مَقْتًا ۖ وَلَا يَزِيدُ الْكَافِرِينَ كُفْرُهُمْ إِلَّا خَسَارًا

അവന്‍ തന്നെയാണ് നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയവന്‍, അപ്പോള്‍ ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍ ആ നിഷേധത്തിന്‍റെ ദോഷം അവന്‍റെ മേല്‍ തന്നെയാണ്; കാഫിറുകള്‍ക്ക് അവരുടെ നിഷേധം അവരുടെ നാഥന്‍റെ പക്കല്‍ വിരോധമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല, കാഫിറുകള്‍ക്ക് അവരുടെ നി ഷേധം നഷ്ടമല്ലാതെയും വര്‍ദ്ധിപ്പിക്കുകയില്ല.

സൂക്തത്തില്‍ 'മഖ്ത്ത്' എന്നതിന് വിരോധം എന്നാണ് അര്‍ത്ഥം കൊടുത്തിരിക്കു ന്നത്. കോപം, ശാപം, വിരോധം എന്നെല്ലാമാണ് അതിന്‍റെ ആശയം. നിശ്ചയം അദ്ദിക് റിനെ മൂടിവെക്കുന്നവരോട് വിധിദിവസം വിളിച്ചു പറയപ്പെടുന്നതാണ്: 'വിശ്വാസത്തിലേ ക്ക് വിളിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ അതിനെ നിഷേധിക്കുന്നവരായതിനാല്‍ ഇന്ന് നിങ്ങള്‍ പരസ്പരം കാണിക്കുന്ന വിരോധത്തെക്കാള്‍ വലുതാണ് അല്ലാഹുവിന് നിങ്ങളോടുള്ള വിരോധം' എന്ന് 40: 10 ലും; അപ്പോള്‍ അവര്‍ 'ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ രണ്ടു പ്രാവശ്യം മരിപ്പിച്ചു, രണ്ടുപ്രാവശ്യം ജനിപ്പിച്ചു, ഞങ്ങളുടെ കുറ്റങ്ങളെല്ലാം ഞങ്ങള്‍ തി രിച്ചറിഞ്ഞു, അപ്പോള്‍ ഇവിടെനിന്നും പുറത്തുപോകാന്‍ വല്ല മാര്‍ഗവുമുണ്ടോ' എന്ന് ചോദിക്കുന്നതാണ് എന്ന് 40: 11 ലും പറഞ്ഞിട്ടുണ്ട്. 40: 78 ല്‍, അല്ലാഹുവിന്‍റെ കല്‍പന വ ന്നെത്തിയാല്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധിക്കപ്പെടുകയായി, അപ്പോള്‍ അവിടെ മി ഥ്യാവാദികളായവര്‍ നഷ്ടപ്പെടുകയുമായി എന്നും; 40: 85 ല്‍, നമ്മുടെ വിപത്ത് കണ്ടപ്പോ ഴത്തെ അവരുടെ വിശ്വാസം സ്വീകരിക്കല്‍ അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല, ത ന്‍റെ അടിമകളുടെ കാര്യത്തില്‍ മുമ്പേ കഴിഞ്ഞുപോയിട്ടുള്ള അല്ലാഹുവിന്‍റെ ചര്യയാണിത്, അപ്പോള്‍ അവിടെ കാഫിറുകള്‍ നഷ്ടപ്പെടുകയുമായി എന്നും പറഞ്ഞിട്ടുണ്ട്. 1: 7 വായിക്കുമ്പോള്‍ വിശ്വാസി അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളും അവരുടെ വഴിപിഴച്ച അനുയായികളും അടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകളില്‍ ഉള്‍പ്പെടുത്തരുതേ എന്നാണ് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടത്. 2: 28; 6: 165; 9: 95, 124-125 വിശദീകരണം നോക്കുക.