( ഫുസ്വിലത്ത് ) 41 : 29

وَقَالَ الَّذِينَ كَفَرُوا رَبَّنَا أَرِنَا اللَّذَيْنِ أَضَلَّانَا مِنَ الْجِنِّ وَالْإِنْسِ نَجْعَلْهُمَا تَحْتَ أَقْدَامِنَا لِيَكُونَا مِنَ الْأَسْفَلِينَ

കാഫിറുകളായവര്‍ പറയുകയും ചെയ്യും: ഞങ്ങളുടെ നാഥാ, ഞങ്ങളെ വഴിപിഴ പ്പിച്ചവരായ ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ളവരെ നീ ഞങ്ങള്‍ക്ക് കാണിച്ചുതരിക, ഞങ്ങള്‍ അവരെ കാലിനടിയിലിട്ട് ചവിട്ടട്ടെ, ഞങ്ങള്‍ താഴ്ത്ത പ്പെട്ടവരില്‍ പെട്ടവരായിരുന്നതിനാല്‍.

41: 26-28 ല്‍ പറഞ്ഞ അഹങ്കാരികളും തെമ്മാടികളും അദ്ദിക്റിനോട് വിരോധം വെ ച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നവരുമായ കപടവിശ്വാസികളായ നേതാക്കളെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന 1: 7 ല്‍ പറഞ്ഞ വഴിപിഴച്ചവരില്‍ പെട്ടവരാണ് ഈ സൂക്തത്തില്‍ പറഞ്ഞ കാഫിറുകള്‍. അവര്‍ പരലോകത്തുവെച്ച് പറയുകയാണ്: ഐഹികലോകത്ത് ഞങ്ങള്‍ പിന്തുടരപ്പെടാന്‍ നിര്‍ബന്ധിതരായിരുന്ന ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നി ന്നുമുള്ള നേതാക്കളെ ഞങ്ങള്‍ക്കൊന്ന് കാണിച്ചു തരിക, അവരെ ഞങ്ങളുടെ കാലിനടി യിലിട്ട് ചവിട്ടിമെതിച്ച് ദേഷ്യം തീര്‍ക്കുന്നതിനുവേണ്ടി. 28: 62-64; 37: 22-40; 40: 47-50 വി ശദീകരണം നോക്കുക.