يَسْتَعْجِلُ بِهَا الَّذِينَ لَا يُؤْمِنُونَ بِهَا ۖ وَالَّذِينَ آمَنُوا مُشْفِقُونَ مِنْهَا وَيَعْلَمُونَ أَنَّهَا الْحَقُّ ۗ أَلَا إِنَّ الَّذِينَ يُمَارُونَ فِي السَّاعَةِ لَفِي ضَلَالٍ بَعِيدٍ
'അതുകൊണ്ട്' വിശ്വസിക്കാത്തവരാരോ, അവര്‍ അതിന് വേണ്ടി ധൃതികൂട്ടുന്നു; എന്നാല്‍ വിശ്വാസികളാവട്ടെ, അതിന്‍റെ കാര്യത്തില്‍ കിടിലം കൊള്ളുന്നവരും നിശ്ചയം, അത് സത്യമാണെന്ന് അറിയുന്നവരുമാണ്, അറിഞ്ഞിരിക്കുക-നിശ്ച യം അന്ത്യമണിക്കൂറിന്‍റെ കാര്യത്തില്‍ സംശയം വെച്ച് തര്‍ക്ക വിതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ആരോ, അവര്‍ വിദൂരമായ വഴികേടില്‍ തന്നെയാകുന്നു.
ഗ്രന്ഥത്തിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന പരലോകത്തെ കണ്ടുകൊ ണ്ട് ഇവിടെ ജീവിക്കുന്നവരാണ് വിശ്വാസികള്‍. തങ്ങളുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള ക ര്‍മ്മരേഖ ഒരു തുറന്നപുസ്തകമായി പുറത്തെടുത്ത് നല്‍കി വായിപ്പിച്ച് വിചാരണ ചെയ്യു ന്ന രംഗവും അവരുടെ കേള്‍വിയും കാഴ്ചകളും തൊലികളും സാക്ഷ്യം വഹിക്കുന്ന രംഗവും ഗ്രന്ഥത്തില്‍ നിന്ന് മനസ്സിലാക്കിക്കൊണ്ട് ആ ബോധത്തോടെ ഇവിടെ എപ്പോഴും നിലകൊള്ളുന്നവരാണ്. എന്നാല്‍ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന ലക്ഷ്യബോ ധമില്ലാത്ത കാഫിറുകള്‍ അന്ത്യമണിക്കൂറിനെക്കൊണ്ടും പരലോകത്തെക്കൊണ്ടും വിശ്വാ സമില്ലാത്തവരും ജീവിതത്തെ കളിയും തമാശയുമായി തെരഞ്ഞെടുത്തവരുമാണ്. നി ങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍ എപ്പോഴാണ് ആ വാഗ്ദത്തം ചെയ്യപ്പെട്ട അന്ത്യസമ യം വരിക എന്ന് വിശ്വാസികളോട് ചോദിച്ചുകൊണ്ടിരിക്കുന്ന വിധത്തിലുള്ള ഒരു ജീവിത ശൈലിയാണ് അവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുക. വിശ്വാസികള്‍ അന്ത്യമണിക്കൂറിനെ അടുത്തായി കാണുന്നുവെങ്കില്‍ കാഫിറുകള്‍ അതിനെ വിദൂരമായിട്ടാണ് കാണുക എ ന്ന് 70: 6-7 ലും; ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടു ത്തി ജീവിക്കാത്ത ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലി ച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ലും പറഞ്ഞിട്ടുണ്ട്. 2: 94-96; 34: 19-20; 41: 19-24, 53 വിശദീകരണം നോക്കുക.