( അൽ മാഇദ ) 5 : 65

وَلَوْ أَنَّ أَهْلَ الْكِتَابِ آمَنُوا وَاتَّقَوْا لَكَفَّرْنَا عَنْهُمْ سَيِّئَاتِهِمْ وَلَأَدْخَلْنَاهُمْ جَنَّاتِ النَّعِيمِ

വേദക്കാര്‍ വിശ്വാസികളാവുകയും സൂക്ഷ്മതയുള്ളവരുമായിരുന്നുവെങ്കില്‍, നിശ്ചയം നാം അവരെത്തൊട്ട് അവരുടെ തിന്മകള്‍ മായ്ച്ചുകളയുകയും അവ രെ അനുഗ്രഹസമ്പൂര്‍ണ്ണമായ സ്വര്‍ഗപ്പൂന്തോപ്പുകളില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.

അന്ന് വേദക്കാരെക്കുറിച്ച് പറഞ്ഞത് മദീനയിലുണ്ടായിരുന്ന ജൂത-ക്രൈസ്തവ രെക്കുറിച്ചാണ്. വേദഗ്രന്ഥം ഉപയോഗപ്പെടുത്തി വിശ്വാസിയാവുകയും അതിനെ പിന്‍പ റ്റി ജീവിക്കുകയുമാണെങ്കില്‍ അവരുടെ കഴിഞ്ഞുപോയ തിന്മകളൊക്കെയും മായ്ച്ചുകളയുകയും അവരെ അനുഗ്രഹീതമായ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമെന്നാ ണ് അല്ലാഹു പറയുന്നത്. എന്നാല്‍ ഇന്ന് മൊത്തം ലോകര്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള സന്മാര്‍ഗം അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമാണ്. വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാവുകയും അറിവില്ലായ്മ കൊ ണ്ട് തിന്മയിലും നശീകരണ പ്രവര്‍ത്തനങ്ങളിലും മുഴുകി ജീവിച്ചുകൊണ്ടിരിക്കുന്ന ലോ കരെ 17: 13-14 ല്‍ പറഞ്ഞ ഓരോരുത്തരും അവരവരുടെ പിരടില്‍ വഹിക്കുന്ന കര്‍മ്മരേ ഖയെക്കുറിച്ച് ബോധവാന്‍മാരാക്കി നന്മയിലും സൂക്ഷ്മതയിലും ഒരുമിപ്പിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ അവര്‍ക്ക് എത്തിച്ചുകൊടുക്കലാണ് അദ്ദിക്ര്‍ ലഭിക്കുന്നതിന് മുമ്പ് പ്രവര്‍ത്തിച്ച തിന്മകളെല്ലാം മായ്ച്ച് കളയാനുള്ള മാര്‍ഗ്ഗം. അത്തരക്കാര്‍ മാത്രമാണ് അദ്ദിക്റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടു ത്തുന്നവരും അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്നവരും. ഗ്രന്ഥത്തിന്‍റെ നാഥനില്‍ നിന്നുള്ള ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കാ ത്ത ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ല്‍ അവര്‍ വായിക്കുന്നുണ്ട്. 2: 79 ല്‍ വിവരിച്ച പ്രകാരം അവര്‍ വിചാരണയില്ലാതെ നരകത്തിലേ ക്ക് പോകുന്ന തെമ്മാടികളായ കപടവിശ്വാസികള്‍ രചിച്ചിട്ടുള്ള ഫുജ്ജാര്‍ കിതാബുകളാ ണ് പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. 2: 25; 3: 133-136; 4: 123-124; 98: 7-8 വിശദീകരണം നോക്കുക.