( അൽ മാഇദ ) 5 : 64

وَقَالَتِ الْيَهُودُ يَدُ اللَّهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا ۘ بَلْ يَدَاهُ مَبْسُوطَتَانِ يُنْفِقُ كَيْفَ يَشَاءُ ۚ وَلَيَزِيدَنَّ كَثِيرًا مِنْهُمْ مَا أُنْزِلَ إِلَيْكَ مِنْ رَبِّكَ طُغْيَانًا وَكُفْرًا ۚ وَأَلْقَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَىٰ يَوْمِ الْقِيَامَةِ ۚ كُلَّمَا أَوْقَدُوا نَارًا لِلْحَرْبِ أَطْفَأَهَا اللَّهُ ۚ وَيَسْعَوْنَ فِي الْأَرْضِ فَسَادًا ۚ وَاللَّهُ لَا يُحِبُّ الْمُفْسِدِينَ

ജൂതര്‍ പറയുകയും ചെയ്യുന്നു: അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടവയാ ണ് എന്ന്; ബന്ധിക്കപ്പെട്ടിരിക്കുന്നത് അവരുടെ കൈകളാണ്, അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിന്‍റെ പേരില്‍ അവര്‍ ശപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ല, അവന്‍റെ ഇരുകൈകളും വളരെ വിശാലമാണ്, അവന്‍ എങ്ങിനെ ഉദ്ദേ ശിക്കുന്നുവോ അങ്ങിനെ ചെലവ് ചെയ്യുന്നു, നിന്‍റെ നാഥനില്‍ നിന്ന് നിന്നി ലേക്ക് അവതരിപ്പിക്കപ്പെട്ടത് അവരില്‍ അധികപേരുടെയും ധിക്കാരവും നിഷേധവും വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യും, നാം അവരുടെ ഇടയില്‍ അന്ത്യനാള്‍ വ രെ ശത്രുതയും വിദ്വേഷവും ഇട്ടുകൊടുത്തിരിക്കുന്നു, അവര്‍ യുദ്ധത്തിനു വേണ്ടി തീ കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു, അവര്‍ ഭൂമിയില്‍ നാശം വിതക്കാന്‍ ഓടിനടക്കുന്നവരുമാണ്, അല്ലാഹു നാശകാരിക ളെ ഇഷ്ടപ്പെടുന്നവനുമല്ല.

അറബി ഭാഷയില്‍ 'കൈ ബന്ധിക്കപ്പെടുക' എന്നതിന് പിശുക്കനാവുക എന്നാണ് ആശയം. 17: 29 ല്‍, നിന്‍റെ കൈ നീ പിരടിയില്‍ കെട്ടരുത്, അത് പൂര്‍ണ്ണമായി നീട്ടിയിടുകയുമരുത്, അങ്ങനെയായാല്‍ ആക്ഷേപിക്കപ്പെട്ടവനും ദുഃഖിതനുമായി നീ ഇരുന്നുപോകും എന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ പിശുക്ക് കാണിക്കരുതെന്നും ധൂര്‍ത്തായി ചെലവഴിക്കരുതെന്നുമാണ് ആശയം. 25: 67 ല്‍, നിഷ്പക്ഷവാന്‍റെ ഇഷ്ടദാസന്മാര്‍ ചെലവഴിക്കുമ്പോള്‍ ധൂര്‍ത്തടിക്കുകയോ പിശുക്ക് കാണിക്കുകയോ ഇല്ലെന്നും അവ രണ്ടിന്‍റെയും ഇടയിലുള്ള മിതമാര്‍ഗമാണ് സ്വീകരിക്കുക എന്നും പറഞ്ഞിട്ടുണ്ട്. മദീനയില്‍ നൂറ്റാണ്ടുകളായി ദൈന്യതയിലും പരാധീനതയിലും കഴിഞ്ഞുകൂടിയിരുന്ന ജൂതന്മാര്‍ തങ്ങളുടെ പൂര്‍വ്വപ്രതാപം വീണ്ടെടുക്കാന്‍ യാതൊരു സാധ്യതയും കണ്ടിരുന്നില്ല. പുതിയ പ്രവാചകന്‍ നിയോഗിക്കപ്പെട്ടത് ഇസ്മാഈല്‍ പരമ്പരയില്‍ നിന്നായതുകൊണ്ട് അദ്ദേഹത്തിന് അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം സ്വീകരിക്കാന്‍ അവര്‍ കൂട്ടാക്കിയതുമില്ല. അവരുടെ മനസ്സിലുള്ള വിദ്വേഷവും സത്യനിഷേധവും പുറത്തുചാടിയത് 'അല്ലാഹു ലുബ്ധനായിരിക്കുന്നു, അവന്‍റെ ഖജനാവ് അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു, വിപത്തുകളും വിനാശങ്ങളുമല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് തരാന്‍ അവന്‍റെ വശം ഇപ്പോഴില്ല' എന്നിങ്ങനെയുള്ള വാക്കുകളിലൂടെയായിരുന്നു. പ്രവാചകന് അവതരിപ്പിച്ചുകൊണ്ടിരുന്ന അദ്ദിക്റിനോട് ധിക്കാരവും നിഷേധവുമായ നയം സ്വീകരിച്ചതുകൊണ്ടാണ് ജൂതന്മാര്‍ക്കിടയില്‍ അന്ത്യനാള്‍വരെ ശത്രുതയും വിരോധവും ഇട്ടുകൊടുത്തത്.

പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന കപടവിശ്വാസികളുടെയും ജൂതരുടെയും സ്വഭാവം ഇന്ന് മനുഷ്യരില്‍ കണ്ടുവരുന്നത് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലാണ്. അദ്ദിക്റിനാല്‍ പഠിപ്പിക്കപ്പെടുന്നത് പോലെയും ലോകരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും നാഥന്‍റെ പ്രൗഢരായ പ്രതിനിധികളാകാനാണ് അന്ത്യപ്രവാചകന്‍റെ ജനതയായ അവര്‍ 3: 79 ലൂടെ കല്‍പിക്കപ്പെട്ടിട്ടുള്ളത്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ക്രോഡീകരിക്കപ്പെട്ടിരിക്കെ അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ 29 കള്ളവാദികളും കപടവിശ്വാസികളും എഴുതിയുണ്ടാക്കിയ ഫുജ്ജാര്‍ കിതാബുകളാണ് പിന്‍പറ്റുന്നതും പ്രചരിപ്പിക്കുന്നതും. 2: 59-61 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ വിവിധ സംഘടനകളായി ഭിന്നിക്കുകവഴി പരസ്പരം ശ ത്രുത വെച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ തന്നെയാണ് 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കൊള്ള, കൊല, കവര്‍ച്ച, രക്തച്ചൊരിച്ചില്‍, മനുഷ്യക്കടത്ത്, ലഹരി, മയക്കുമരുന്ന്, സ്വവര്‍ഗരതി, വ്യഭിചാരം, ബലാല്‍സംഗം തുടങ്ങിയ പൈശാചിക പ്രവൃത്തികളില്‍ ലോകത്തെവിടെയും മുന്‍പന്തിയിലുള്ളത്. 4: 91 ല്‍ വിവരിച്ച പ്രകാരം ഈസായുടെ രണ്ടാം വരവോടുകൂടി ലോകത്തെല്ലായിടത്തുമുള്ള ഈ ദുഷിച്ച ജനത അന്ന് ഇസ്ലാമിനെയും അദ്ദിക്റിനെയും അംഗീകരിക്കുന്ന ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല, മറിച്ച് 9: 82 ല്‍ വിവരിച്ച പ്രകാരം ഓരോരുത്തരും കണ്ട, കേട്ട, തൊട്ട, വായിച്ച സൂക്തങ്ങള്‍ അവനെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവനെ നരകത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 

അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസി 17: 30 ല്‍ പറഞ്ഞ പ്രകാരം നാഥന്‍ തന്‍റെ അടിമകളെ സൂക്ഷ്മമായി വലയം ചെയ്ത, സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ് എന്ന ബോധത്തില്‍ നിലകൊള്ളുന്നവനും, 16: 71 ല്‍ പറഞ്ഞ പ്രകാരം നാഥന്‍ ചിലരെ ചിലരേക്കാള്‍ ഭക്ഷണവിഭവങ്ങളും മറ്റും നല്‍കി അനുഗ്രഹിച്ചിരിക്കുന്നു എന്ന വസ്തുത മനസ്സിലാക്കിയവനുമാണ്. 16: 96 ല്‍ വിവരിച്ച പ്രകാരം നാഥനെ സ്വയം പര്യാപ്തനായി പരിഗണിക്കുന്ന വിശ്വാസി ക്ഷമാലുക്കള്‍ക്ക് അവര്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും നല്ല പ്രവൃത്തിനോക്കി പ്രതിഫലം നല്‍കുന്നവനാണ് നാഥന്‍ എന്ന ഉത്തമബോധ്യമുള്ളവനാണ്. 5: 48 ല്‍ വിവരിച്ച പ്രകാരം വിശ്വാസി അദ്ദിക്റിനെ മുറുകെപ്പിടിക്കുക വഴി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞവനാണ്. 75: 22-23 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം വിശ്വാസി മരണസമയത്ത് ആത്മാവുകൊണ്ട് നാഥനെ പ്രസന്നതയോടെ നോക്കുന്നതാണ്. 2: 11-12, 85; 4: 49; 5: 54 വിശദീകരണം നോക്കുക.